മസാലബോണ്ട്: ധനസമാഹരണം കുറഞ്ഞ പലിശനിരക്കിലെന്ന്

02:09 AM May 21, 2019 | Deepika.com
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളുടേതിലും കുറഞ്ഞ പലിശനിരക്കിലാണ് മസാലബോണ്ട് വഴി കേരളം ധനസമാഹരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളം കൊടുക്കുന്നത് 9.72 ശതമാനമാണ്. രാജ്യത്തു മസാലബോണ്ട് ഇഷ്യു ചെയ്യാൻ ആലോചിച്ചപ്പോൾ കിട്ടിയത് 10.25 ശതമാനത്തിന്‍റെ ക്വട്ടേഷനാണ്. അതിനേക്കാൾ താഴ്ന്നതാണ് 9.72 ശതമാനം. മസാലബോണ്ട് വ്യക്തികളിൽനിന്നല്ല സ്ഥാപനങ്ങളിൽനിന്നാണ് എടുക്കുന്നത്.

മസാലബോണ്ട് കിഫ്ബി ഫണ്ട് സമാഹരിക്കുന്നതിനു വേണ്ടിയുള്ള സുതാര്യമായ നടപടിയാണ്. അതു സുതാര്യമാണെങ്കിലും സുതാര്യമല്ല എന്നു പറയാൻ പ്രതിപക്ഷനേതാവ് എല്ലാ ഘട്ടത്തിലും തയാറാകുന്നുണ്ട്. അദ്ദേഹം കാര്യങ്ങൾ മനസിലാക്കാൻ തയാറാകാത്തതിന്‍റെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. കനേഡിയൻ കന്പനി എന്നൊക്കെ അദ്ദേഹം പറയുന്നത് ചില മാനസികാവസ്ഥയുടെ ഭാഗമായാണ്. സംസ്ഥാന സർക്കാർ എസ്ബിഐയിൽനിന്നു പണം കടമെടുക്കുന്നുണ്ട്. രാജ്യത്തെ പറ്റിച്ച നീരവ് മോദിയും എസ്ബിഐയിൽനിന്നു കടമെടുത്തിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാന സർക്കാരിന് നീരവ് മോദിയുമായുള്ള ബന്ധമാണ് കടമെടുക്കലിനു പിന്നിലെന്നു പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുക എന്നത് ഏറെ പ്രധാനമാണ്. അതിനുള്ള വിഭവസമാഹരണത്തിന്‍റെ ഭാഗമായാണ് മസാലബോണ്ട് ഇറക്കിയത്. ഇന്ത്യൻ കറൻസിയിൽ വിദേശരാജ്യങ്ങളിൽ ഇറക്കുന്ന ബോണ്ടാണിത്. ആദ്യഘട്ടത്തിൽ 3500 കോടി രൂപ വിദേശ വിപണിയിൽനിന്നു സമാഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വ്യവസായ അനുമതി സുതാര്യവും വേഗമേറിയതും ആക്കുന്നതിനുള്ള എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജനക്ഷേമകരമായ നിയമങ്ങൾ നടപ്പിലാക്കുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇക്കാര്യം മസാലബോണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിനു ശേഷം അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് എത്തുന്ന വിദേശസഞ്ചാരികളിൽ നല്ല പങ്കും ബ്രിട്ടീഷുകാരാണ്. എന്നാൽ അവരുടെ നിഷേപം ഇവിടെ വേണ്ടത്രയുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും കേരളം നിക്ഷേപസൗഹൃദപരമാണെന്നും കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്നും അവരെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കിയാൽ ഫലപ്രദവും സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഉതകുന്ന ഒട്ടേറെ കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ കഴിഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.