ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം; കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് തുക ഈടാക്കും

12:09 AM May 18, 2019 | Deepika.com
തിരുവനന്തപുരം: സർവീസിൽ നിന്നു വിരമിക്കുന്നവരുടെ പെൻഷൻ ആനുകൂല്യ വിതരണത്തിനു കാലതാമസമുണ്ടായി സർക്കാരിന് നഷ്ടം വരുത്തിയാൽ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു തുക ഈടാക്കാൻ ധനവകുപ്പ് നിർദേശം. പെൻഷൻ ആനുകൂല്യം ലഭിക്കാൻ കാലതാമസം നേരിടുന്പോൾ ചിലർ കോടതിയെ സമീപിക്കുന്നതിനെ തുടർന്നു പലിശ സഹിതം തുക സർക്കാരിനു നൽകേണ്ടി വരുന്നു. പലിശ നൽകേണ്ടി വന്നാൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടം ഈടാക്കുമെന്ന് ധനവകുപ്പ് ഉത്തരവിൽ പറയുന്നത്.

ജീവനക്കാരൻ വിരമിക്കുന്ന ദിവസം തന്നെ പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്നു നിരവധി ഉത്തരവുണ്ടായെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിരുന്നില്ല. പെൻഷൻ ആനൂകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്.

ജീവനക്കാർക്കെതിരെ നിലനിൽക്കുന്ന നിയമ നടപടികൾ പരിശോധിക്കുന്പോൾ വിരമിച്ച ജീവനക്കാരുടെ വിജിലൻസ് കേസുകൾ മാത്രം ജുഡീഷൽ നടപടി ക്രമമായി പരിഗണിച്ചാൽ മതിയെന്നാണു പുതിയ നിർദേശം. പ്രാഥമിക പരിശോധന അടക്കമുള്ള വിജിലൻസ് അന്വേഷണം കേസായി പരിഗണിക്കില്ല. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള സിവിൽ കേസുകൾ ജീവനക്കാരനെതിരായ ജുഡീഷൽ നടപടിയുടെ ഭാഗമാക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

വകുപ്പുതല അച്ചടക്ക നടപടി, കോടതി കേസ്, വിജിലൻസ് കേസ് എന്നിവയിൽ തീർപ്പായതിനു ശേഷമേ അന്തിമ പെൻഷൻ, പെൻഷൻ കമ്യൂട്ടേഷൻ, ഡിസിആർജി തുടങ്ങിയവ അനുവദിക്കൂ. അതുവരെ താത്കാലിക പെൻഷനായിരിക്കും അർഹത.

വിരമിക്കുന്ന ജീവനക്കാരനെതിരേ വകുപ്പതല അച്ചടക്ക നടപടികൾ നിലവിലുണ്ടെങ്കിൽ വിരമിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പെൻഷനുള്ള അപേക്ഷ സമയബന്ധിതമായി നൽകണമെന്നാവശ്യപ്പെട്ട് 18 മാസം മുതൽ തുടർച്ചയായി ജീവനക്കാരനും മേലധികാരിക്കും സന്ദേശം നൽകും. വിജിലൻസ് കേസ്, കോടതി കേസ്, വകുപ്പുതല അച്ചടക്ക നടപടി എന്നിവ നേരിടുന്നവർ ഉൾപ്പെടയുള്ള എല്ലാ ജീവനക്കാരും വിരമിക്കുന്നതിന് ആറുമാസം മുന്പ് പെൻഷൻ അപേക്ഷ നൽകിയെന്ന് ഉറപ്പുവരുത്തണം.

ഭാവിയിലുണ്ടായേക്കാവുന്ന ശന്പള വർധനവിനു കാത്തു നിൽക്കാതെ അപേക്ഷാ സമയത്തെ വേതനം അനുസരിച്ച് പെൻഷൻ ആനുകൂല്യം കണക്കാക്കി അക്കൗണ്ടന്‍റ് ജനറലിന് നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.