കൈ വെട്ടാനുള്ള സൗദി വിധിക്കെതിരേ യുവാവ് അപ്പീൽ നൽകും; പ്രാർഥനയോടെ കുടുംബം

12:09 AM May 18, 2019 | Deepika.com
ചാരുംമൂട്: മോഷണക്കുറ്റം ചുമത്തി കൈ വെട്ടാനുള്ള സൗദി കോടതിവിധിക്കെതിരേ മലയാളി പ്രവാസി യുവാവ് സൗദി കോടതിയിൽ അപ്പീൽ നൽകും. വിവരം അറിഞ്ഞതു മുതൽ പ്രാർഥനയിലും കണ്ണീരിലും കഴിയുകയാണ് നാട്ടിലെ യുവാവിന്‍റെ കുടുംബം.

ഇന്ത്യൻ സോഷ്യൽ ഫോറം ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളുടെ നിയമസഹായത്തോടെയാണ് അപ്പീൽ നൽകുന്നത്. മോഷണക്കുറ്റം ചുമത്തിയ ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്‍റെ വലതു കൈപ്പത്തി മുറിച്ചു മാറ്റാനാണു സൗദി ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതി ശരിഅത്ത് നിയമ പ്രകാരം ഉത്തരവിട്ടത്.

സൗദി അബഹയിൽ റസ്റ്ററന്‍റ് ജീവനക്കാരനാണ് യുവാവ്. ഇവിടെനിന്ന് 1,10,000 റിയാൽ കാണാതായിരുന്നു. ഈ കേസിലാണു യുവാവ് പിടിയിലായത്. സാക്ഷിമൊഴികളുടെകൂടി അടിസ്ഥാനത്തിലാണു സൗദി കോടതി ശിക്ഷ വിധിച്ചത്. യുവാവിന് അപ്പീൽ നൽകാൻ ഒരാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്.

റസ്റ്ററന്‍റിൽ ഒപ്പം ജോലിചെയ് തിരുന്ന ശൂരനാട് സ്വദേശി കബളിപ്പിച്ചതിനാലാണ് യുവാവ് കേസിൽപ്പെട്ടതെന്നാണു ബന്ധുക്കൾ പറയുന്നത്. മൂന്നു പേരുടെ പേരിലായിരുന്നു കുറ്റമെന്നും കാണാതായ പണം തിരികെ നൽകാമെന്നു യുവാവും ശൂരനാട് സ്വദേശിയും ഉൾപ്പടെ മൂന്നുപേർ പരസ്പര ധാരണയിൽ എത്തിയിരുന്നുവെന്നും പറയുന്നു.

ഇതനുസരിച്ചു ശൂരനാട് സ്വദേശിക്കു നാട്ടിൽനിന്നു പണം സംഘടിപ്പിച്ച് അയച്ചുകൊടുത്തെന്നും എന്നാൽ, ഇയാൾ പണം നൽകാതെ മുങ്ങിയതോടെയാണു യുവാവ് ജയിലിൽ ആയതെന്നുമാണു ബന്ധുക്കൾ പറയുന്നത്. ശൂരനാട് സ്വദേശിയുടെ വീടുമായി യുവാവിന്‍റെ ബന്ധുക്കൾ ബന്ധപ്പെട്ടു പണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആറു വർഷമായി അബഹയിലെ റസ്റ്ററന്‍റിൽ ജോലിചെയ്യുകയാണ് നൂറനാട് സ്വദേശിയായ യുവാവ്. നാട്ടിലേക്കു മടങ്ങാൻ തയാറെടുക്കുന്നതിനിടയിലാണു കേസിൽ പിടിയിലായത്.