ഹർത്താൽ: ഹർജി പിന്നീട് പരിഗണിക്കും

01:00 AM May 14, 2019 | Deepika.com
കൊച്ചി: ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളെത്തുടർന്നു തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ഡിജിപി ടി.പി. സെൻകുമാറും പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണനും നൽകിയ ഹർജിയെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു.

വിവിധ കേസുകളിലെ റിപ്പോർട്ടുകൾ ബന്ധപ്പെട്ട കോടതികളിൽ സമർപ്പിച്ചതായി സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇവർക്കെതിരേ രജിസ്റ്റർ ചെയ്ത 325 കേസുകൾ റദ്ദാക്കാൻ ഒറ്റഹർജി നൽകിയത് നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നു ഹർജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെത്തുടർന്നു ജൂണ്‍ രണ്ടിനുണ്ടായ അക്രമങ്ങളിലും തൊട്ടടുത്ത ദിവസത്തെ ഹർത്താലിലുണ്ടായ അതിക്രമങ്ങളിലുമാണു പോലീസ് കേസെടുത്തത്.

ശബരിമല കർമസമിതി ഭാരവാഹികൾ എന്ന നിലയ്ക്കാണ് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്നു സർക്കാർ വ്യക്തമാക്കുന്നു.