ജില്ലാ പ്രസിഡന്‍റുമാരുടെ നീക്കം ദൗർഭാഗ്യകരമെന്നു മോൻസ്

01:27 AM May 13, 2019 | Deepika.com
കോട്ടയം: കേരള കോണ്‍ഗ്രസിൽ ഐക്യം നിലനിർത്താൻ കെ.എം. മാണിക്കും പി.ജെ. ജോസഫിനും കഴിഞ്ഞിട്ടുണ്ടെന്നും കെ.എം. മാണിയുടെ വേർപാടിനു ശേഷം ഐക്യസാധ്യതകളെ ഇല്ലായ്മ ചെയ്യാനും ദുർബലപ്പെടുത്താനുമുള്ള നീക്കം ദൗർഭാഗ്യകരമാണെന്നും മോൻസ് ജോസഫ് എംഎൽഎ. ഏതാനും ജില്ലാ പ്രസിഡന്‍റുമാർ അതിനു മുതിർന്നതും ദൗർഭാഗ്യകരമാണെന്നു മോൻസ് ദീപികയോടു പറഞ്ഞു.

പാർട്ടിയുടെ നേതൃത്വം കൂട്ടായ ആലോചനയിലൂടെ പാർട്ടിയെ മുന്നോട്ടു നയിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുന്പോഴും ഒരു തരത്തിലുമുള്ള കമ്മിറ്റിയോ സംഘടന സംവിധാനമോ ഇല്ലാതെ ഏതാനും ജില്ലാ പ്രസിഡന്‍റുമാർ നടത്തിയ നീക്കം വേദനാജനകമാണ്. നീക്കത്തിൽനിന്ന് ഇവർ പിന്തിരിഞ്ഞ് ഐക്യം നിലനിർത്തണം. കെ.എം. മാണിയോടു കാണിക്കാവുന്ന ഏറ്റവും വലിയ ആദരവ് അദ്ദേഹം ലക്ഷ്യമാക്കിയ കേരള കോണ്‍ഗസിന്‍റെ ഐക്യം നിലനിർത്തുക എന്നതാണ്. പാർട്ടിയിലെ ഉന്നതരായ നേതാക്കളെന്ന നിലയിൽ കെ.എം. മാണിയും പി.ജെ. ജോസഫും കൂടിയാലോചിച്ചാണു പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. ഇതായിരുന്നു പാർട്ടിയുടെ ഐക്യം. ഇതു മുന്നോട്ടു കൊണ്ടുപോകണം. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഭൂരിപക്ഷം വരുന്ന കേരള കോണ്‍ഗ്രസ് പ്രവർത്തകർ ഇതിനോടു യോജിക്കില്ലെന്നും മോൻസ് പറഞ്ഞു.