ഏലക്കായുടെ കുതിപ്പ് തുടരുന്നു; ശരാശരി വില 1840.57 രൂപയിലെത്തി

12:25 AM Apr 25, 2019 | Deepika.com
കട്ടപ്പന: സ്പൈസസ് ബോർഡിന്‍റെ ഏലക്ക ഇ-ലേലം പ്രതിദിനം രണ്ടെണ്ണമായി വർധിപ്പിച്ചു. ഇന്നലെ മുതലാണ് രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടു ലേലങ്ങൾ ആരംഭിച്ചത്.

നാലു മാസത്തിനുശേഷമാണ് ദിവസവും രണ്ട് ലേലമെന്ന സന്പ്രദായം പുനരാരംഭിച്ചത്. ഇന്നലെ പുറ്റടി സ്പൈസസ് പാർക്കിൽ രാവിലെ 10 മുതൽ എസ്ഐജിസിസിഎൽ ഏജൻസിയുടെയും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പുളിയൻമല ഗ്രീൻഹൗസ് ഏജൻസിയുടെയും ലേലം നടന്നു. സീസണ്‍ അവസാനിച്ചതോടെ ലേല കേന്ദ്രങ്ങളിൽ പതിയുന്ന ഏലക്കയുടെ അളവ് കുറഞ്ഞതോടെയാണ് രണ്ട് ലേലം നടത്താൻ സ്പൈസസ് ബോർഡ് തീരുമാനിച്ചത്.

2018 ഡിസംബർ 17 മുതൽ ദിവസവും രണ്ട് ലേലം വീതം നടന്നിരുന്നു. ഇരുലേലങ്ങളിലുമായി പതിയുന്ന ഏലക്കയുടെ അളവ് ഒന്നേകാൽ ലക്ഷത്തിനു മുകളിൽ കവിഞ്ഞതോടെ അഞ്ചു ദിവസത്തിനുശേഷം ഈ സന്പ്രദായം നിർത്തി. ഡിസംബർ 22 മുതൽ ദിവസവും ഒരു ലേലമാണ് നടന്നുവന്നിരുന്നത്.

ഇന്നലെ വീണ്ടും റെക്കോർഡുകൾ തിരുത്തി ഏലക്കായുടെ ശരാശരി വില 1840.57 രൂപയിലെത്തി. ഇതു സർവകാല റെക്കോർഡാണ്. ഒരുമാസത്തിനുള്ളിൽ ശരാശരി വിലയിൽ 314 രൂപയുടെ വർധനയുണ്ടായി. പുറ്റടി സ്പൈസസ് പാർക്കിൽ ഇന്നലെ രാവിലെ നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കന്പനി ലിമിറ്റഡ് ലേലത്തിൽ 215 ലോട്ടുകളിലായി 44,749 കിലോഗ്രാം ഏലക്ക പതിഞ്ഞു. 2112 രൂപയാണ് ഉയർന്ന വില. ഉച്ചകഴിഞ്ഞ് നടന്ന പുളിയൻമല ഗ്രീൻഹൗസ് ഏജൻസിയുടെ ലേലത്തിലും ശരാശരി വില 1811.54 രൂപ രേഖപ്പെടുത്തി. 145 ലോട്ടുകളിലായി 15,417 കിലോഗ്രാം ഏലക്ക പതിഞ്ഞു. 2081 രൂപയാണ് ഉയർന്ന വില.

കഴിഞ്ഞ 17ന് വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസർ കന്പനിയുടെ ലേലത്തിൽ രേഖപ്പെടുത്തിയ 1786.66 രൂപയാണ് ഇതിനു മുന്പുള്ള ഉയർന്ന ശരാശരി വില.

ഇന്ന് ബോഡിനായ്ക്കന്നൂരിൽ രാവിലെ 10 ന് കുമളി സിപിഎംസിഎസിന്‍റെയും ഉച്ചകഴിഞ്ഞു രണ്ടിനു ശാന്തൻപാറ സിപിഎയുടെയും ഇ-ലേലങ്ങൾ നടക്കും.