കൊച്ചി: വോട്ടെടുപ്പു ദിവസം എറണാകുളത്തെ ഇടത്-വലത് മുന്നണി സ്ഥാനാർഥികളെ നടൻ മമ്മൂട്ടി പുകഴ്ത്തിയതിനെതിരേ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം.
വോട്ട് ചെയ്തശേഷം മമ്മൂട്ടി യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾ മികച്ചവരാണെന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെയും എൽഡിഎഫ് സ്ഥാനാർഥി പി. രാജീവിനെയും ഇടതും വലതും നിർത്തിയായിരുന്നു മമ്മൂട്ടി ഈവിധം പറഞ്ഞത്.
ഉത്തരവാദിത്വമില്ലായ്മയാണു മമ്മൂട്ടി കാട്ടിയതെന്നു പറഞ്ഞ കണ്ണന്താനം, അദ്ദേഹത്തെപോലെ പ്രശസ്തനായ താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും പ്രതികരിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമർശത്തിനു പിന്നിൽ. മമ്മൂട്ടിയെ മമ്മൂട്ടിയാക്കുന്ന ഒരുപാടു പേർ ഞങ്ങൾക്കു പിന്നിലുണ്ട്. ഞങ്ങളുടെ പാർട്ടിക്കാരും ഇതിൽ ഉൾപ്പെടുന്നു. എറണാകുളത്തു വിജയിക്കുമെന്നാണു പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞു.
മമ്മൂട്ടിക്കെതിരേ കണ്ണന്താനം
11:50 PM Apr 24, 2019 | Deepika.com