തിരുവനന്തപുരം: ആഴ്ചകൾ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചപ്പോൾ സംസ്ഥാനത്തു മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. ഇവരിൽ ഒരുപടി മുന്നിൽ വിജയപ്രതീക്ഷ അവകാശപ്പെടുന്നത് യുഡിഎഫ് ആണ്.
എൻഡിഎ ആകട്ടെ ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുടെ ഭരണ നടപടികൾ ചർച്ചയായ തെരഞ്ഞെടുപ്പിൽ പക്ഷേ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ശബരിമല വിഷയമാണ്. അതു തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കപ്പെടുമെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തന്നെയായിരുന്നു പ്രചാരണരംഗത്തെ താരങ്ങൾ. ഇടതുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണു പ്രചാരണത്തിനു നേതൃത്വം നൽകിയത്. മോദി, കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ അമിത് ഷാ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, നിരവധി കേന്ദ്രമന്ത്രിമാർ എന്നിവർ പല ഘട്ടങ്ങളിലായി കേരളത്തിലെത്തി പ്രചാരണം നടത്തി.
പ്രതീക്ഷയോടെ മുന്നണികൾ
01:20 AM Apr 23, 2019 | Deepika.com