എൻഡിഎ നിരവധി സീറ്റുകൾ നേടും: പി.എസ്. ശ്രീധരൻ പിള്ള

01:42 AM Apr 22, 2019 | Deepika.com
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കേ ദേശീയ ജനാധിപത്യസഖ്യ സ്ഥാനാർഥികളുടെ വിജയ പ്രതീക്ഷ ഇരട്ടിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ള. സംസ്ഥാനത്ത് എൻഡിഎ നിരവധി സീറ്റുകൾ നേടും. എത്ര സീറ്റുകളിൽ വിജയിക്കുമെന്ന് ഇപ്പോൾ പറയുന്നില്ല.

അവസാന ലാപ്പിൽ പല മണ്ഡലങ്ങളിലും ബിജെപി- എൻഡിഎ സ്ഥാനാർഥികൾ വളരെ മുന്നിലാണ്. പലയിടത്തും എൻഡിഎയും യുഡിഎഫ്, എൽഡിഎഫ് മുന്നണികളിൽ ഒന്നുമായിട്ടാണു മത്സരം. മറ്റിടങ്ങളിൽ കടുത്ത ത്രികോണ പോരാട്ടമാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫും എൽഡിഎഫുമായിരുന്നു അജൻഡ സെറ്റ് ചെയ്തിരുന്നതെങ്കിൽ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അജൻഡയും കേരളം ചർച്ച ചെയ്യുകയാണ്.

തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കായി വിവിധ ഘട്ടങ്ങളിലായി നാലു തവണയാണു പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. ഇതു വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കി. വിശ്വാസികൾക്കു നേരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് എൻഡിഎയ്ക്ക് അനുകൂലമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.