പത്തനംതിട്ട: രാഹുൽ ഗാന്ധിയുടെ പത്തനംതിട്ട പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പാകപ്പിഴകളെ സംബന്ധിച്ച വിശദീകരണവുമായി പി.ജെ. കുര്യൻ.
കഴിഞ്ഞ ചൊവ്വാഴ്ച പത്തനംതിട്ടയിലെ യുഡിഎഫ് പ്രചാരണയോഗത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പാകപ്പിഴകളെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിലടക്കം വിമർശനം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണക്കുറിപ്പ് ഇറക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലാണ് കുര്യൻ വിശദീകരണം നൽകിയിരിക്കുന്നത്.പ്രസംഗകൻ പറയുന്നതു പരിഭാഷകനു കേൾക്കാൻ കഴിയാതെ വന്നതാണ് അടിസ്ഥാന വിഷയമെന്നു കുറിപ്പിൽ പറയുന്നു.
താൻ പരിഭാഷ നടത്തുന്നത് ആദ്യമായിട്ടല്ല. നേരത്തെ പത്തനംതിട്ടയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെയും കോട്ടയത്തു മൻമോഹൻ സിംഗിന്റെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അന്നൊന്നും പാകപ്പിഴകൾ ഉണ്ടായില്ല. ഇത്തവണ പത്തനംതിട്ടയിലെ സ്ഥാനാർഥി ആന്റോ ആന്റണിയുടെ നിർബന്ധത്തെത്തുടർന്നാണ് പരിഭാഷ നടത്താൻ താൻ തയാറായത്. ഡിസിസി പ്രസിഡന്റും എഐസിസി നിരീക്ഷകനും ഇതേ നിലപാടാണ് എടുത്തത് - കുര്യൻ വിശദീകരിക്കുന്നു.
പരിഭാഷയിലെ പാകപ്പിഴ; വിശദീകരണവുമായി കുര്യൻ
12:34 AM Apr 19, 2019 | Deepika.com