തിരുനെല്ലിയിൽ പിതൃസ്മരണ പുതുക്കി രാഹുൽ

02:28 AM Apr 18, 2019 | Deepika.com
കാട്ടിക്കുളം: 1991 മേയ് 21നു രാത്രി തമിഴ്നാട്ടിലെ ശ്രീപെരുന്പുത്തൂരിൽ തമിഴ്പുലികൾ മനുഷ്യബോംബ് സ്ഫോടനത്തിലൂടെ വധിച്ച മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി പാപനാശിനിപ്പുഴയിൽ മകൻ രാഹുൽഗാന്ധി പിതൃതർപ്പണം നടത്തി. ഇന്നലെ രാവിലെ പത്തോടെ തിരുനെല്ലിയിലെത്തിയ രാഹുൽ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് സമീപത്തെ പാപനാശിനിയിലിറങ്ങി പിതൃസ്മരണ പുതുക്കിയത്.

1991 മേയ് 30നാണ് പാപനാശനിയിൽ രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത്. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പങ്കെടുക്കുന്നതിനു കണ്ണൂരിൽനിന്നു ബത്തേരിയിലേക്കു പോകുന്നവഴിയാണ് തിരുനെല്ലിയിൽ ക്ഷേത്രദർശനവും പിതൃതർപ്പണവും നടത്തിയത്. പാപനാശിനിയിൽ മുങ്ങിക്കുളിച്ച് ഈറനുടുത്തായിരുന്നു പിതൃബലി. ക്ഷേത്രം വാധ്യാർ ഗണേഷ് ഭട്ടതിരി ചൊല്ലിക്കൊടുത്ത സംസ്കൃത മന്ത്രങ്ങൾ രാഹുൽ ഉരുവിട്ടു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഈ സമയം കൂടെ ഉണ്ടായിരുന്നു. പത്തു മിനിട്ടോളം നീണ്ട പിതൃകർമത്തിനുശേഷം പാപനാശിനിയിൽ വീണ്ടും മുങ്ങിനിവർന്നു ക്ഷേത്രത്തിലെത്തിയ രാഹുലിനു മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. തുടർന്നു ദേവസ്വം ഗസ്റ്റ് ഹൗസിലെത്തിയ രാഹുൽ ഉപ്പുമാവും കാപ്പിയും പായസവും അടങ്ങുന്ന പ്രാതൽ കഴിച്ചു.

രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനംചെയ്ത് 28 വർഷത്തിനുശേഷമാണ് രാഹുൽ ഗാന്ധി പിതൃതർപ്പണത്തിനു തിരുനെല്ലിയിലെത്തിയത്. വയനാട് മണ്ഡലം സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ഏപ്രിൽ നാലിനു തിരുനെല്ലി ക്ഷേത്രദർശനവും പിതൃതർപ്പണവും നടത്താൻ രാഹുൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കി. ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് തിരുനെല്ലി. ഇന്നലെ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് എസ്പിജിയും പോലീസും രാഹുലിനു ക്ഷേത്രദർശനത്തിനും പിതൃബലിക്കും സൗകര്യം ഒരുക്കിയത്. ക്ഷേത്രത്തിലും പാപനാശിനിയിൽ പിതൃതർപ്പണം നടത്തുന്ന സ്ഥലത്തും മാധ്യമപ്രവർത്തകർക്കുപോലും പ്രവേശനം അനുവദിക്കാത്ത വിധത്തിലായിരുന്നു സുരക്ഷാക്രമീകരണം.

രാവിലെ കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ യുഡിഎഫ് കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തശേഷമാണ് രാഹുൽഗാന്ധി ഹെലികോപ്റ്ററിൽ തിരുനെല്ലിക്കു തിരിച്ചത്. തിരുനെല്ലി ക്ഷേത്രത്തിനു ഏകദേശം മൂന്നു കിലോമീറ്റർ അകലെ എസ്എഎൽപി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേക ഹെലിപാഡ് സജ്ജീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പം ഹെലികോപ്റ്റർ ഇറങ്ങിയ രാഹുൽഗാന്ധി ഗ്രൗണ്ടിന്‍റെ അതിരിൽ ബാരിക്കേഡിനപ്പുറം കാത്തുനിന്ന അയ്യായിരത്തിലധികം വരുന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തശേഷമാണ് കാറിൽ തിരുനെല്ലിക്കു പുറപ്പെട്ടത്. ദേവസ്വം ഗസ്റ്റ് ഹൗസിലെ 401-ാം നന്പർ വിഐപി സ്യൂട്ടിൽ അദ്ദേഹം അഞ്ച് മിനിറ്റോളം വിശ്രമിച്ചു.