ആന്പല്ലൂർ (കൊച്ചി): വേനൽ മഴയോടൊപ്പമുണ്ടായ കനത്ത ഇടിമിന്നലിൽ മുളന്തുരുത്തി വെട്ടിക്കൽ കവലയിൽ വീട്ടമ്മയും ബന്ധുവായ ആണ്കുട്ടിയും മരിച്ചു. വെട്ടിക്കൽ മണ്ടോത്തുംകുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. സംഭവസ്ഥലത്തുതന്നെ രണ്ടു പേരും മരിച്ചു.
വീടിന്റ അടുക്കള ഭാഗത്തുനിൽക്കുന്പോഴാണ് ഇരുവർക്കും മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന ലിസിയുടെ ഏകമകൾ ചിന്നുവിനും പരിക്കുണ്ട്. വീടിന്റെ ചുമരും മേൽക്കൂരയും മിന്നലിൽ വിണ്ടുകീറി. പാന്പ്ര സ്വദേശിയായ ജോണിയുടെ കുടുംബം വെട്ടിക്കലിലെ ചെരുക്കുംകുഴിയിൽ സാബുവിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ്. വെട്ടിക്കൽ സെന്റ് എഫ്രേം സ്കൂൾ ജീവനക്കാരനാണു ജോണി.
കടമറ്റം കറുകപ്പിള്ളി പാറനാല് പരേതരായ ബിജു-സാലി ദന്പതികളുടെ മകനാണ് മരിച്ച അനക്സ്. വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാർഥിയായ അനക്സ് എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. അവധിക്കു ബന്ധുവീട്ടിൽ വന്നതാണ്. അമ്മ സാലി അഞ്ചു വർഷം മുന്പു കാൻസർ ബാധിച്ചും അച്ഛൻ ബിജു രണ്ടുവർഷം മുന്പ് അപകടത്തിലുമാണു മരിച്ചത്. ഏകസഹോദരി അന്ന കിഴക്കന്പലം ബത് ലഹേം ദയറ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
മൃതദേഹങ്ങൾ എപി വർക്കി സ്മാരക ആശുപത്രിയിൽ. ലിസിയുടെ സംസ്കാരം ഇന്നു മൂന്നിനു വെട്ടിക്കൽ കാർമേൽകുന്ന് സിംഹാസന പള്ളിയിലും അനക്സിന്റെ സംസ്കാരം ഇന്നു മൂന്നിനു കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളിയിലും നടക്കും.
ഇടിമിന്നലേറ്റു വീട്ടമ്മയും ബന്ധുവായ കുട്ടിയും മരിച്ചു
01:07 AM Apr 18, 2019 | Deepika.com