കൊച്ചി: തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ ശബരിമല ദർശനത്തിനുപോയ പന്തളം സ്വദേശി ശിവദാസൻ മരിച്ചത് പോലീസ് അതിക്രമത്തിലാണെന്ന് ആരോപിക്കുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ശിവദാസന്റെ മകൻ ശരത് നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ തീരുമാനം.
2018 ഒക്ടോബർ 16 മുതൽ 21 വരെ തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴാണു യുവതിപ്രവേശനത്തെ എതിർത്തവർക്കെതിരേ പോലീസ് അതിക്രമം നടത്തിയതെന്നും ഈ സമയത്താണു ശിവദാസൻ ദർശനത്തിനു പോയതെന്നും ഹർജിയിൽ പറയുന്നു. ലോട്ടറി ഏജന്റായ ശിവദാസൻ ദർശനം കഴിഞ്ഞ് തിരിച്ചെത്താത്തതിനെത്തുടർന്നു പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീടാണു മരിച്ചനിലയിൽ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചത്.
ശബരിമലയിൽ പോലീസ് നടത്തിയ അക്രമങ്ങളിലാണു തന്റെ അച്ഛൻ കൊല്ലപ്പെട്ടതെന്നു വിശ്വസിക്കുന്നെന്നും നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു.
ശബരിമലയിലെ മരണം: ഹർജിയിൽ വിശദീകരണം തേടി
12:44 AM Mar 27, 2019 | Deepika.com