കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ മുന്നണി ബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചെയർമാൻ പി.സി. ജോർജ് എംഎൽഎയെ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി.
ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ നടക്കുന്ന റിവ്യു ഹർജിയിൽ വിശ്വാസികൾക്ക് അനൂകൂലവിധി ഉണ്ടായില്ലെങ്കിൽ വിശ്വാസ സംരക്ഷണത്തിനായി നിയമനിർമാണം നടത്താൻ കേന്ദ്ര ഗവണ്മെന്റ് തയാറാകണം. കേരള സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ചർച്ച് ബില്ലിൽനിന്നു വിശ്വാസികൾക്കു സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം.
വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ടയും സബ്സിഡിയും പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. റബറിന്റെ തറവില 200 ആയി പ്രഖ്യാപിക്കണം ഈ നാലു വിഷയങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാനും രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്താനുമാണ് ഇന്നലെ കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം ചെയർമാനെ ചുമതലപ്പെടുത്തിയത്.
യോഗത്തിൽ എസ്. ഭാസ്കരൻപിള്ള, ഇ.കെ. ഹസൻകുട്ടി, ജോസ് കോലടി, എ.പി. അബ്ദുൾ ഖാദർ, ജോർജ് വടക്കൻ, വർഗീസ് കൊച്ചുകുന്നേൽ, കെ.കെ. ചെറിയാൻ, സെബി പറമുണ്ട, ഷൈജോ ഹസൻ, ഉമ്മച്ചൻ കൂറ്റനാൽ, എം.എസ്. നിഷ, ജി. കൃഷ്ണകുമാർ, ജോർജ് ജോസഫ് കാക്കനാട്ട്, എസ്.എം.കെ. മുഹമ്മദാലി, റുക്കിയ്യാ ബീവി, അബ്ദുൾ റഹ്മാൻ, എൻ.എ. നജുമുദ്ദീൻ, അലക്സ് കൊടിത്തോട്ടം, ജോസ് പട്ടിക്കാട്, ബേബി കൊല്ലകൊന്പിൽ, റജി കെ. ചെറിയാൻ, കെ.ഒ. രാജൻ, രവി മൈനാകപ്പള്ളി, ജോണ്സണ് കൊച്ചുപറന്പിൽ, ജയൻ മന്പറം, മാത്യു കൊട്ടാരം, സിജു രാജൻ, ഷോണ്‍ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ജനപക്ഷം: അന്തിമ തീരുമാനമെടുക്കാൻ പി.സി. ജോർജിനെ ചുമതലപ്പെടുത്തി
12:17 AM Mar 27, 2019 | Deepika.com