തിരുവനന്തപുരം: വരൾച്ച മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന കേരളത്തിൽ ജലാശയങ്ങളിൽ മാലിന്യങ്ങൾ ഇടുന്നവരെ കർശന നിയമ നടപടികളിലൂടെ ശിക്ഷിക്കുമെന്ന് നവകേരളം കർമ പദ്ധതി കോഒാർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്.
പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കുറ്റവാളികൾക്ക് അഞ്ചു വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. വിസർജ്യങ്ങളും മറ്റും കായൽ, നദി, തോട് എന്നിവിടങ്ങളിലേക്ക് ഒഴുക്കുന്നത് മലിനീകരണ നിയന്ത്രണ നിയമ പ്രകാരം ഗുരുതരമായ കുറ്റമാണ്.
വേനൽക്കാലത്തു ജലജന്യ രോഗങ്ങൾ പടരാതിരിക്കാൻ ആർദ്രം മിഷൻ ആരോഗ്യ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജലലഭ്യത ഉറപ്പു വരുത്താനും ജലം പാഴാക്കാതിരിക്കാനും പ്രാദേശിക തലത്തിൽ അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ ഹരിത കേരളം മിഷൻ ജനകീയ പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്.
ജലാശയങ്ങളിൽ മാലിന്യം ഇടുന്നവരെ ശിക്ഷിക്കും: ചെറിയാൻ ഫിലിപ്പ്
01:24 AM Mar 25, 2019 | Deepika.com