കൃഷിയിടത്തിൽ സൂര്യാതപമേറ്റു ഗൃഹനാഥൻ മരിച്ചു

01:24 AM Mar 25, 2019 | Deepika.com
പാറശാല: കൃഷിയിടത്തിൽ സൂര്യാതപമേറ്റു മരണം. പാറശാലയ്ക്കു സമീപം, അയിര പെരിക്കാവിള, ‘ആവണി’യിൽ കരുണാകരൻ (43) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. നെയ്യാറ്റിൻകര കോടതിയിലെ ക്ലാർക്കാണ് മരണമടഞ്ഞ കരുണാകരൻ. ഇദ്ദേഹം കൃഷിയിടമായ അയിര ഏലയിലെ വയലിൽ വെള്ളരിക്കയുടെ വിളവെടുക്കുമ്പോഴാണ് സൂര്യാതപമേറ്റത്.

തൊട്ടടുത്ത വയലിൽ ഉണ്ടായിരുന്ന സുഹൃത്ത് സൈമൺ കരുണാകരനെ വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ സ്ഥലത്തു പോയി നോക്കി. കരുണാകരൻ നിലത്തു കമിഴ്ന്നുകിടക്കുന്നതാണു കണ്ടത്. ഉടൻതന്നെ സൈമൺ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി കരുണാകരനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വലതുകൈയുടെ തോളോടു ചേർന്ന് മുതുകിൽ ശക്തമായ പൊള്ളലേറ്റിരുന്നു. സൂര്യാതപമാണു മരണകാരണമെന്നു ഡോക്ടർ പറഞ്ഞു.

ചെറുപ്പകാലം മുതലേ കാർഷികവൃത്തിയിൽ തത്പരനായിരുന്നു കരുണാകരൻ. പിഎസ്‌സി ഓഫീസിൽ ജീവനക്കാരിയായ സുമിയാണു ഭാര്യ. മക്കൾ: ആഷിക് (16 ), അഭിഷേക് (11 ). മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടും നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.