താന്‍ ബിജെപിയിലേക്കെന്ന പ്രചാരണം തള്ളി പി.ജെ. കുര്യന്‍

11:39 PM Mar 23, 2019 | Deepika.com
പത്തനംതിട്ട: താന്‍ ബിജെപിയില്‍ ചേരുന്നതായി ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അസംബന്ധമാണെന്നു രാജ്യസഭ മുന്‍ ഉപാധ്യക്ഷനും കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യസമിതിയംഗവുമായ പ്രഫ.പി.ജെ. കുര്യന്‍. തന്‍റെ അറിവുകൂടാതെയും തന്നോടു ചോദിക്കാതെയും ആണ് ഇത്തരം വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നത്. ഇതിനു പിന്നില്‍ തന്‍റെ പാര്‍ട്ടിയില്‍ പെട്ടവരാരെങ്കിലുമുണ്ടോയെന്നു പോലും കണ്ടെത്തണം.

ഇന്നലെ രാവിലെയാണു മാധ്യമങ്ങള്‍ക്കു മുമ്പില്‍ കുര്യന്‍ പൊട്ടിത്തെറിച്ചത്. ബിജെപിയിലേക്കു പോകുന്നതിനെക്കുറിച്ചു താന്‍ ആലോചിച്ചിട്ടില്ല. രാജ്യസഭ ഉപാധ്യക്ഷനായിരിക്കുമ്പോള്‍ ബിജെപി സര്‍ക്കാരിലെ പ്രമുഖര്‍തന്നെ തനിക്ക് ഇതിലും വലിയ ഓഫറുകള്‍ തന്നിരുന്നു. എന്നാല്‍, താന്‍ കോണ്‍ഗ്രസുകാരനാണെന്ന മറുപടിയാണ് അന്നു നല്‍കിയത്. ഇപ്പോഴും അതുതന്നെയാണ് പറയാനുള്ളത്. നിലവില്‍ ആരും തന്നെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ സമീപിച്ചിട്ടില്ല.

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് അവരുടെ പാര്‍ട്ടിയുടേതായ പ്രശ്‌നങ്ങള്‍കൊണ്ടാകും. അതിന്‍റെ പേരില്‍ കോണ്‍ഗ്രസുകാരനായ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നത് അധാര്‍മികമാണ്.