ഡാമിന്‍റെ ഷട്ടർ തുറന്ന സംഭവം: പരിസരവാസി പിടിയിൽ

01:27 AM Mar 21, 2019 | Deepika.com
റാന്നി: പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിന്‍റെ ഷട്ടർ തുറന്നു വിട്ട സംഭവത്തിൽ പരിസരവാസിയായ യുവാവ് അറസ്റ്റിൽ. വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവിൽ അജീഷ് ജോസി (സുനു - 24) നെയാണ് വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ ജി. സുനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. സുരക്ഷാമേഖലയിൽ അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിച്ചതായാണു കേസ്. അജീഷ് പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയുടെ നിർമാണം നടന്നിരുന്ന സമയത്തു കരാർ തൊഴിലാളിയായിരുന്നു. നേരത്തെ നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളാണെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ 12ന് രാത്രി പത്തോടെയാണു ഡാമിൽനിന്നു മുക്കാൽ മണിക്കൂറോളം വെള്ളം ഒഴുക്കി വിട്ടത്.

സ്ഥലത്തെത്തിയ പോലീസും കെഎസ്ഇബി ജീവനക്കാരും നടത്തിയ പരിശോധനയിലാണ് ഡാമിന്‍റെ റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ചാണ് ഡാമിൽനിന്നു വെള്ളം ഒഴുക്കി വിട്ടതെന്നു മനസിലായത്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവം നടന്ന പ്രദേശം ആരുടെ പരിധിയിലാണെന്നതു സംബന്ധിച്ചു വെച്ചൂച്ചിറ, പെരുനാട് പോലീസ് തർക്കം ഉയർന്നു.
പിന്നീട് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഇടപെട്ടു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസ്, തിരുവല്ല ഡിവൈഎസ്പി ഉമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.

അന്വേഷണത്തിന്‍റെ ഭാഗമായി ഇവിടെ മുന്പു ജോലി ചെയ്തിരുന്ന പരിസരവാസികളായ രണ്ടു കരാർ ജോലിക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സംഭവത്തിൽ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു.

സംഭവ നടന്ന ദിവസം പ്രതിയായ അജീഷ് ഈ ഭാഗത്തുകൂടി ചുറ്റിക്കറങ്ങുന്നതായി നാട്ടുകാരുടെ മൊഴിയാണ് അന്വേഷണത്തിനു തുമ്പ് നൽകിയത്. ഇതേത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. സംഭവ ദിവസം ഡാമിന്‍റെ തൊട്ടു താഴെയായി താമസിക്കുന്ന പതായ്ക്ക് റോയിയുടെ വള്ളത്തിനും വള്ളപ്പുരയ്ക്കും ആദ്യം തീ വച്ചു. ഇതിനു ശേഷം ഡാമിന്‍റെ ഭാഗത്തെത്തി ഡാമിന്‍റെ ഷട്ടർ തുറക്കുന്ന റിമോട്ട് കൈക്കലാക്കി. ഒന്നര അടി ഉയരത്തിൽ നദിയുടെ മധ്യഭാഗത്തെ ഷട്ടർ ഉയർത്തുകയായിരുന്നു. ഡാമിൽനിന്നു ശക്തിയായി വെള്ളം കുതിച്ചൊഴുകിയതോടെ ഭയന്ന് റിമോട്ട് ഇവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് പരിസരവാസികൾ അറിയിച്ചതനുസരിച്ചുകെഎസ്ഇബി അധികൃതരെത്തിയാണ് ഷട്ടർ അടച്ചത്. ഡാമിനു കാവൽക്കാരനില്ലായിരുന്നു. റിമോട്ട് ഷട്ടറിനോടു ചേർന്നുതന്നെയുണ്ടായിരുന്നു. ഇവിടേക്ക് വൈദ്യുതിയുമുണ്ട്.

വെച്ചൂച്ചിറ എസ്ഐ ടി.എൻ. രാജൻ, ഷാഡോ എസ്ഐ രഞ്ജു, എഎസ്ഐ നാസർ, കൃഷ്ണൻകുട്ടി, ഷാഡോ ടീം അംഗങ്ങളായ ബിജു മാത്യു, രാധാകൃഷ്ണൻ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.