തീ അണച്ചശേഷം ഓട്ടോറിക്ഷ തൊഴിലാളികളും സമീപത്തെ കടക്കാരും ചേർന്നു പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി.
ഉച്ചയോടെ ഐഐഇഎംഎസ് 102 ആംബുലൻസ് തിരുവല്ലയിൽനിന്ന് 43 മിനിട്ടുകൊണ്ടു പോലീസിന്റെ കൂടി സഹായത്തിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി ഒരാഴ്ച വെന്റിലേറ്ററിൽതന്നെയായിരുന്നു. ഇന്നലെ വൈകുന്നേരം ആറിനാണ് മരിച്ചത്. മകൾ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളോടെ അവർ ആശുപത്രി മുറിക്കുമുന്പിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഹയർ സെക്കൻഡറി പഠനത്തിനുശേഷമാണ് തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ പെൺകുട്ടി റേഡിയോളജി പഠനത്തിനു ചേർന്നത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് അജിൻ നടത്തിയതെന്നു പോലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.
പെൺകുട്ടി എത്തിയ അതേ ബസിലാണ് അജിനും ചിലങ്ക ജംഗ്ഷനു സമീപം ഇറങ്ങിയത്. ബസിറങ്ങി 100 മീറ്ററോളം നടന്നശേഷം പെൺകുട്ടിയുടെ മുന്നിൽക്കയറി തടഞ്ഞുനിർത്തുകയായിരുന്നു. അല്പനേരം സംസാരിച്ചു തർക്കത്തിലേക്കു നീങ്ങി. ഇതിനിടെ ഇയാൾ പെൺ കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തി. തുടർന്നാണ് ബാഗിൽ കരുതിയ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. രണ്ട് കുപ്പി പെട്രോളിനൊപ്പം ഒരു ബിയർ കുപ്പിയും അജിന്റെ ബാഗിലുണ്ടായിരുന്നു.
സമാന സംഭവം കോട്ടയത്തും കടമ്മനിട്ടയിലും
ശശി - പൊന്നമ്മ ദമ്പതികളുടെ മകളായിരുന്നു ശാരിക. ശാരികയുടെ ബന്ധു കൂടിയായ കടമ്മനിട്ട തെക്കുംപറമ്പിൽ സജിൽ (20) ആയിരുന്നു പ്രതി.