വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങളിൽ തീയിടുന്നതിനെതിരേ നാട്ടുകാർ

02:12 AM Mar 18, 2019 | Deepika.com
മങ്കൊന്പ്: വിളവെടുപ്പു കഴിഞ്ഞ പാടശേഖരങ്ങളിൽ വ്യാപകമായി തീയിടുന്നതിൽ നാട്ടുകാർക്ക് അതൃപ്തി. പാടത്തിടുന്ന തീ സമീപത്തെ ജനവാസകേന്ദ്രങ്ങളിലുണ്ടാക്കുന്ന നാശനഷ്ടങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണ് ജനത്തെ വലയ്ക്കുന്നത്. ഇതിനു പുറമെ അടിയന്തര സാഹചര്യങ്ങളിൽ തീയണയ്ക്കാനുള്ള സംവിധാനങ്ങളുടെ അഭാവവും പ്രതിഷേധത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നു. കൊയ്്ത്തു കഴിഞ്ഞ പാടത്തിടുന്ന തീ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എല്ലാ വർഷവും പതിവാണ്.

ഇതു മൂലം വിളവെടുപ്പു നടക്കാത്ത പാടങ്ങളും, വിളവെടുത്തശേഷം പാടത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ലും കത്തിനശിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കന്നുകാലികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും നാശനഷ്ടമുണ്ടാക്കാനും ഇതിടയാക്കും. വിഷപ്പുക ശ്വസിച്ച്് ആളുകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ് മറ്റൊരു പ്രധാന പ്രശ്നം. ശ്വാസകോശ രോഗമുള്ളവർക്കും, കൊച്ചു കുട്ടികൾക്കും പുക ശ്വസിക്കുന്നത് ഏറെ അസ്വസ്ഥതകളുണ്ടാക്കുന്നു. ഇതിനു കുട്ടനാട്ടിലെ പ്രധാന പാതയായ എസി റോഡ് കടന്നുപോകുന്നത് പാടശേഖരങ്ങൾക്കു നടുവിലൂടെയാണ്. ഈ പാടശേഖരങ്ങളിൽ നിന്നുയരുന്ന പുക കാഴ്ച മറയ്ക്കാനും, ഗതാഗത തടസമുണ്ടാക്കാനും ഇടയാക്കുന്നു.

അടിയന്തര സാഹചര്യമുണ്ടായാൽ തീയണയ്ക്കാനുള്ള മാർഗങ്ങൾ കുട്ടനാട്ടിലില്ലെന്നതാണ് മറ്റൊരു പ്രധാന വിഷയം. ഏറെക്കാലത്തെ മുറവിളിക്കുശേഷം അനുവദിച്ച ഫയർസ്റ്റേഷൻ കുട്ടനാടിനു വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല. തീപിടിത്തങ്ങളും അപകടങ്ങളുമുണ്ടാകുന്പോൾ ആലപ്പുഴയിൽ നിന്നോ, ചങ്ങനാശേരിയിൽ നിന്നോ ആണ് കുട്ടനാടിന്‍റെ മിക്ക പ്രദേശങ്ങളിലും ഫയർഫോഴ്സ് സംഘമെത്തുന്നത്. തകഴിയിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ നിന്നും വാഹനമെത്തുന്പോൾ ഏറെ വൈകും.

കുട്ടനാട്ടിലെ നെടുമുടി, ചന്പക്കുളം, കൈനകരി, പുളിങ്കുന്ന്, മുട്ടാർ, വെളിയനാട്, കാവാലം, നീലംപേരൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഏറെ അകലെയാണ് കുട്ടനാടിന്‍റെ ഫയർ സ്റ്റേഷൻ. ഇവിടങ്ങളിലെല്ലാംതന്നെ ആലപ്പുഴയിൽ നിന്നോ, ചങ്ങനാശേരിയിൽ നിന്നോ വേണം അഗ്നിശമനസേനയെത്താൻ. വടക്കൻ മേഖലയിലുള്ള കായൽപ്രദേശങ്ങളിലും ഉണ്ടാകുന്ന തീപിടിത്തങ്ങൾക്കും അപകടങ്ങൾക്കും കുട്ടനാട്ടിലെ ഫയർഫോഴ്സിന്‍റെ സേവനം ലഭിക്കാറില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.