വിദ്യാർഥിരാഷ്‌ട്രീയത്തിൽനിന്നു ലോക്സഭയിലേക്ക്

02:08 AM Mar 15, 2019 | Deepika.com
കോട്ടയം: കടമ്മനിട്ട കവിതയും കാഫ്കയും കമുവും ഒക്കെയായി വിദ്യാർഥിരാഷ്‌ട്രീയം കേരളത്തിലെ കലാലയങ്ങളിൽ നിറഞ്ഞു നിന്ന 1984ൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽനിന്നും മത്സരിച്ചു വിജയിച്ച മധുരമായ ഓർമകളാണ് വീണ്ടും ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്പോൾ സുരേഷ് കുറുപ്പിന്‍റെ മനസിലുള്ളത്. കോട്ടയം സിഎംഎസ് കോളജിലെ പഠനത്തിനു ശേഷം എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റായി പ്രവർത്തിക്കുന്ന സമയത്താണ് 28 വയസുള്ള സുന്ദരനും സുമുഖനുമായ താടി വളർത്തിയ സുരേഷിനെ സിപിഎം കോട്ടയത്ത് അങ്കത്തിനിറക്കുന്നത്. വലതുപക്ഷ കോട്ടയായിരുന്ന കോട്ടയം പിടിച്ചെടുക്കുക എന്നതായിരുന്നു പാർട്ടി ഏൽപ്പിച്ച ദൗത്യം. കേരള കോണ്‍ഗ്രസിലെ സ്കറിയ തോമസായിരുന്നു എതിരാളി.

അധ്യാപകർ ഇറക്കിയ പ്രസ്താവന

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിഎംഎസ് കോളജിലെ 56 അധ്യാപകർ ചേർന്നിറക്കിയ പ്രസ്താവന ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്നു കുറുപ്പ് പറയുന്നു. ഈ പ്രസ്താവനയായിരുന്നു തന്‍റെ വിജയത്തിന്‍റെ പ്രധാന ഘടകമെന്നും പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പു വിജയത്തിലും തന്‍റെ ഗുരുഭൂതർ ചേർന്നിറക്കിയ ഈ പ്രസ്താവന ശക്തിയുണ്ടാക്കിയിട്ടുണ്ടെന്നും സുരേഷ്കുറുപ്പ് ഓർക്കുന്നു. ആദ്യ തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക തന്നതും കോളജിലെ അധ്യാപകരായിരുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റർ

സിപിഎം സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച ആദ്യ തെരഞ്ഞെടുപ്പു പോസ്റ്റർ സുരേഷ്കുറുപ്പിന്‍റേതായിരുന്നു. അതിനു മുന്പ് സ്ഥാനാർഥിയുടെ പേരും ചിഹ്നവും മാത്രം അടിച്ചിരുന്ന പോസ്റ്ററുകളാണു സിപിഎം ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കളും മറ്റും ഫോട്ടോ പതിച്ച പോസ്റ്റർ അടിക്കണമെന്ന് നിർബന്ധിച്ചു. അങ്ങനെയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉൾപ്പെടുത്തിയ പോസ്റ്റർ അടിച്ചതെന്ന് കുറുപ്പ് ഓർക്കുന്നു. അന്നു വിജയിച്ചില്ലായിരുന്നെങ്കിൽ ഫോട്ടോ പതിച്ചതിനു പാർട്ടിയിൽനിന്നു ചിലപ്പോൾ നടപടിയുണ്ടായേനെയെന്നും കുറുപ്പ് ഓർക്കുന്നു.

തെരഞ്ഞെടുപ്പുവേളയിലെ എല്ലാ പുതുമകൾക്കും തുടക്കമിട്ടതും ആദ്യ തെരഞ്ഞെടുപ്പായിരുന്നു പ്രചാരണത്തിനു ക്രിസ്മസ് കാർഡ് അടിച്ചിറക്കിയതും കുറുപ്പായിരുന്നു. ഓറഞ്ചു നിറത്തിലുള്ള കാർഡിൽ ഏവർക്കും ക്രിസ്മസ് ആശംസകൾ. എന്ന് നിങ്ങളുടെ സ്വന്തം സുരേഷ് കുറുപ്പ് എന്നെഴുതിയ കാർഡുകൾ എല്ലാ വീടുകളിലും പാർട്ടി പ്രവർത്തകർ എത്തിച്ചു.

അവൽ നനച്ചതും വാട്ടുകപ്പ വേവിച്ചതും

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലിരുന്നു മത്സരിച്ചതിനാൽ മുഴുവൻ ജില്ലകളിൽനിന്നുമുള്ള എസ്എഫ്ഐക്കാർ പ്രചാരണത്തിനെത്തിയിരുന്നു. വിദ്യാർഥി സ്ക്വാഡ് എന്ന രീതിയിലുള്ള പ്രവർത്തനത്തിനു തുടക്കമിട്ടതും എന്‍റെ തെരഞ്ഞെടുപ്പിലായിരുന്നു. എസ്എഫ്ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി. ജോണ്‍, മുൻ സംസ്ഥാന പ്രസിഡന്‍റ് തോമസ് ഐസക് എന്നിവരായിരുന്നു സ്ക്വാഡിനു ചുക്കാൻ പിടിച്ചത്. അന്ന് പാലക്കാടു നിന്നെത്തിയ വിദ്യാർഥി സംഘത്തിലുണ്ടായിരുന്ന സാവിത്രിയുമായി പ്രണയത്തിലാകുകയും പിന്നീട് ജീവിതസഖിയാക്കുകയും ചെയ്തു. വിദ്യാർഥി സ്ക്വാഡിലുണ്ടായിരുന്നവർക്ക് പാർട്ടി നേതാക്കളുടെ വീടുകളിലായിരുന്നു ഭക്ഷണം. വാട്ടുകപ്പ തെകത്തിയെടുത്തതും അവൽ നനച്ചതുമായിരുന്നു ഭക്ഷണം. തേങ്ങയും ശർക്കരയുമൊക്കെയിട്ട് നനച്ചെടുത്ത അവലും കടുംകാപ്പിയും കഴിച്ചാൽ പിന്നെ വിശപ്പ് അറിയില്ല. ചില വീടുകളിൽ കപ്പയും ചമ്മന്തിയും ഉണ്ടാക്കിവയ്ക്കുമായിരുന്നു.

കൊടിനാട്ടുക എന്നതായിരുന്നു ഒരു കാലത്തു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ ആദ്യം ചെയ്തിരുന്നത്. കവലകൾ തോറും ഏറ്റവും ഉയരത്തിൽ കൊടിമരങ്ങൾ നാട്ടും. പനയുടെ മുകളിൽ തെങ്ങുംകെട്ടിയും തെങ്ങിന്‍റെ മുകളിൽ കവുങ്ങുകെട്ടിയുമാണ് കൊടിമരങ്ങൾ സ്ഥാപിക്കുന്നത്. ഞായറാഴ്ചകളിൽ വലിയ ആർപ്പു വിളികളോടെ കൊട്ടും കുരവയുമൊക്കെയായിട്ടാണ് കൊടിഉയർത്തൽ്.

കർഷകത്തൊഴിലാളി തന്ന പത്തു രൂപ

നിയോജകമണ്ഡലം തലത്തിലുള്ള പര്യടനത്തിനു ശേഷം അപ്പർകുട്ടനാട് മേഖലയിലെ ആളുകളെ കാണുന്നതിനായി കാഞ്ഞിരത്തുനിന്നും തിരുവാർപ്പിലേക്ക് ബോട്ടിലൂടെ പര്യടനം നടത്തുന്ന വേളയിൽ തിരുവാർപ്പ് ഭാഗത്ത് എത്തിയപ്പോൾ പാടത്ത് തൊഴിലാളികൾ നെല്ലു കൊയ്യുന്നതു കണ്ടു. തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കുന്നതിനായി ബോട്ടിൽ നിന്നിറങ്ങി പാടത്ത് എത്തിയപ്പോൾ കൊയ്തുകൊണ്ടിരുന്ന ഒരു തൊഴിലാളി സ്ത്രീ തന്‍റെ മടിക്കുത്തിൽ നിന്നും കീറി പറിഞ്ഞ്് വിയർപ്പുതുളളികൾ വീണു നനഞ്ഞ ഒരു പത്തു രൂപ എടുത്ത എന്‍റെ കൈയിൽ തന്നിട്ടു പറഞ്ഞു ഇതു മാത്രമേ എന്‍റെ കൈയിലുള്ളൂ. നിറകണ്ണുകളോടെ ഈ സ്ത്രീ തന്ന പത്തു രൂപ ഞാൻ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്‍റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലെ മറക്കാനാവാത്ത അനുഭവമാണിത്.

ജിബിൻ കുര്യൻ