കാഞ്ഞങ്ങാട്: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ ആഘാതത്തിൽനിന്ന് ഇനിയും ഞെട്ടൽ മാറാതെ കല്യോട്ട്. സംഭവം നടന്ന് മൂന്നാംദിനത്തിലും കല്യോട്ട് ഹർത്താൽ പ്രതീതിയായിരുന്നു. കടകളൊന്നും തുറന്നുപ്രവർത്തിച്ചില്ല. കല്യോട്ട് ഗവ.സ്കൂൾ അടഞ്ഞുകിടന്നു. അതേസമയം ബസുകളും മറ്റു സ്വകാര്യവാഹനങ്ങളും സർവീസ് നടത്തി. സമീപപ്രദേശമായ ഏച്ചിലടുക്കം തീർത്തും വിജനമായിരുന്നു. പെരിയ മുതൽ കല്യോട്ട് വരെ വഴിനീളെ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
ശരത്തിനും കൃപേഷിനും ചിതയൊരുക്കിയ സ്ഥലത്തേക്ക് ഇന്നലെയും വൻജനപ്രവാഹമായിരുന്നു. കർണാടക മന്ത്രി യു.ടി. ഖാദർ, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എന്നിവർ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഇരട്ടക്കൊലപാതകം: കണ്ണീരു തോരാതെ കല്യോട്ട്
01:30 AM Feb 20, 2019 | Deepika.com