കൊച്ചി: രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന സിദ്ധാന്തത്തിനു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യ ഹർജി തള്ളിയാണ് സിംഗിൾബെഞ്ചിന്റെ നിരീക്ഷണം. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ചിത്ത് രാജ്, മൂന്നാം പ്രതി കെ. ജിതിൻ, നാലാം പ്രതി സി.എസ്. ദീപക് ചന്ദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
ഷുഹൈബിനെ വധിച്ചതു ക്രൂരവും പൈശാചികവുമായ സംഭവമാണ്. വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവും ഇതിനു പിന്നിലുണ്ട്. പ്രഫഷണൽ കൊലയാളികളുടെ കൃത്യതയോടെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. തുടർച്ചയായ രാഷ്ട്രീയ അതിക്രമങ്ങളുടെ ബാക്കിയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവമെന്നും ഹൈക്കോടതി വിലയിരുത്തി. പ്രതികൾക്കു ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമിടയുണ്ടെന്നു കോടതി പറഞ്ഞു. പ്രതികൾ കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും സാധ്യതയുണ്ട്.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കൽ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നു കോടതി
12:50 AM Feb 20, 2019 | Deepika.com