മാരാമണ്‍: ആത്മീയ ഈരടികളും വചനവിരുന്നും ധന്യമാക്കിയ അന്തരീക്ഷത്തിൽ പന്പാതീരത്തുനിന്നു ജനലക്ഷങ്ങൾ മടങ്ങി. ഒരാഴ്ച നീണ്ടുനിന്ന മാരാമണ്‍ കണ്‍വൻഷന്റെ 124 -ാമത് സമ്മേളനത്തിന് ഇന്നലെ വൈകുന്നേരം തിരശീല വീണു. ഇനി കണ്‍വൻഷന്റെ ശതോത്തര രജതജൂബിലിക്കുള്ള ഒരുക്കം.
വികലമാക്കപ്പെടുന്ന മാനവികതയുടെ മധ്യത്തിൽ ആത്മീയത മുറുകെപ്പിടിക്കണമെന്നു സമാപനസന്ദേശത്തിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ആർച്ച്ബിഷപ് ജോണ്‍ ടക്കർ മുഗാബെ സെന്റാമു മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന യോഗത്തിൽ കണ്‍വൻഷന്റെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിച്ചു. 2020ലെ മാരാമണ്‍ കണ്‍വൻഷനിൽ ജൂബിലി ആഘോഷം സമാപിക്കത്തക്ക രീതിയിലുള്ള പരിപാടികളാണ് ക്രമീകരിക്കുന്നതെന്നു സുവിശേഷപ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. ജോർജ് ഏബ്രഹാം പറഞ്ഞു. രാവിലത്തെ യോഗത്തിൽ പ്രഫ. റെയ്മണ്ട് സിമംഗ കുമാലോ പ്രസംഗിച്ചു.
എപ്പിസ്കോപ്പമാരായ ഗീവർഗീസ് മാർ തിയഡോഷ്യസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തീമോത്തിയോസ്, ഐസക് മാർ പീലക്സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ്, ആന്റോ ആന്റണി എംപി, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ, എംഎൽഎമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, മുൻ എംപി പി.സി. തോമസ് തുടങ്ങിയവർ ഇന്നലത്തെ യോഗങ്ങളിൽ പങ്കെടുത്തു.
വചനവിരുന്നിൽ നിറഞ്ഞ് മാരാമണിൽനിന്നു മടക്കം
01:46 AM Feb 18, 2019 | Deepika.com