ചൈത്രയ്ക്കെതിരേ നടപടി പാടില്ലെന്ന ഹർജി പിൻവലിച്ചു

12:55 AM Feb 02, 2019 | Deepika.com
കൊച്ചി: സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതിന്‍റെ പേരിൽ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരേ അച്ചടക്ക നടപടി പാടില്ലെന്നാവശ്യപ്പെട്ടു പബ്ലിക് ഐ എന്ന സംഘടന ഹൈക്കോടതിയിൽ നൽകിയ പൊതുതാല്പര്യ ഹർജി പിൻവലിച്ചു. വസ്തുതകളുടെ പിൻബലമില്ലാതെ മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജി തള്ളണോ അതോ പിൻവലിക്കുന്നോ എന്നു ഹൈക്കോടതി ചോദിച്ചു. തുടർന്നാണു ഹർജിക്കാർ ഹർജി പിൻവലിച്ചത്.

ചൈത്രയ്ക്കെതിരേ അന്വേഷണം നടത്താൻ രണ്ടു മേലുദ്യോഗസ്ഥരെ നിയമിച്ചെന്നു വാർത്തയുണ്ടെന്നും റെയ്ഡ് നടത്തിയതു ശരിയായ നടപടിയല്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടെന്നും ഹർജിക്കാർ ആരോപിച്ചു. റെയ്ഡ് നടത്തിയതു നിയമപ്രകാരമാണോയെന്നു പരിശോധിക്കുന്നതിൽ എന്താണു തെറ്റെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു. മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞതിന് എന്തിനാണു ഹർജി? അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ചൈത്രയ്ക്കെതിരേ എന്തെങ്കിലും നടപടിയെടുത്തോ? ഇക്കാര്യത്തിൽ ചൈത്ര പരാതിയുമായി വന്നിട്ടില്ല.

റെയ്ഡ് നിയമാനുസൃതമാണെന്നു മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെന്നു ഹർജിയിൽ പറയുന്നുണ്ട്. ആ നിലയ്ക്കു ഹർജിക്കാർ ആരോപിക്കുന്നതുപോലെ സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന് എങ്ങനെ പറയാൻ കഴിയും? ഭരണത്തിലുള്ള പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത നടപടിക്കു മേലുദ്യോഗസ്ഥർ ക്ലീൻ ചിറ്റ് നൽകിയെങ്കിൽ നിയമവാഴ്ച ഭദ്രമാണെന്നല്ലേ അർഥമെന്നും ഹൈക്കോടതി ചോദിച്ചു. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്.