മറയൂർ: വേനൽ ആരംഭിച്ചതോടെ കാട്ടുതീ ഭീഷണി ഉള്ളതിനാൽ കുരങ്ങണി മലനിരകളിൽ നടത്തിയിരുന്ന എല്ലാ ട്രെക്കിംഗുകളും വനംവകുപ്പ് നിരോധിച്ചു.
കഴിഞ്ഞവർഷത്തെ വേനലിൽ കുരങ്ങണിയിൽ ട്രെക്കിംഗ് നടത്തുന്നതിനിടെയുണ്ടായ കാട്ടുതീയിൽ 23 പേർ മരിക്കുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും ചിലേടങ്ങളിൽ കാട്ടുതീ പടർന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് വേനൽക്കാലത്തു തമിഴ്നാട് വനംവകുപ്പ് ട്രെക്കിംഗ് നിരോധിച്ചത്.
2018 മാർച്ച് 11-നാണ് ചെന്നൈ ട്രെക്കിംഗ് ക്ലബ്ബിന്റെയും ഈറോഡ് ആസ്ഥാനമായി പ്രവർത്തിക്കൂന്ന ടൂർ ദി ഹോളിഡേയ്സ് ടൂർ കന്പനിയുടെയും നേതൃത്വത്തിൽ ട്രെക്കിംഗ് നടത്തിയ സംഘമാണ് അപകടത്തിൽപെട്ടത്. ദുരന്തത്തെതുടർന്ന് നിരോധിച്ച ട്രെക്കിംഗ് തമിഴ്നാട് സർക്കാർ നവംബറിൽ പുനരാരംഭിച്ചിരുന്നു.
കുരങ്ങണി മലനിരകളിൽ ട്രെക്കിംഗ് നിരോധിച്ചു
12:38 AM Feb 01, 2019 | Deepika.com