ചെറുകിട കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ എൽഡിഎഫ് സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന ചെയർമാൻ കെ.എം. മാണി. കർഷകർക്ക് മൂന്നുലക്ഷം വരെ പലിശരഹിതവായ്പ അനുവദിക്കണം. നിർഭാഗ്യവശാൽ യുഡിഎഫ് സര്‍ക്കാർ കര്‍ഷകര്‍ക്കുവേണ്ടി നടപ്പിലാക്കിയ മാതൃകാപദ്ധതികളെല്ലാം ഈ സര്‍ക്കാർ അട്ടിമറിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന ആഗോളകരാറുകളും വികലമായ നയങ്ങളും കാര്‍ഷികമേഖലയ്ക്ക് കടുത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
എന്നാൽ ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ 170 രൂപ ചെലവ് വരുമ്പോൾ കർഷകർക്ക് ലഭിക്കുന്നത് 105-110 രൂപ മാത്രമാണ്. കർഷകരിന്ന് ആത്മഹത്യാമുനമ്പിലാണ്. റബറിന്റെ ഇറക്കുമതി കുറയ്ക്കാനോ പൂർണമായി നിർത്തലാക്കാനോ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാര്‍ഷിക മുന്നേറ്റമായി കേരളയാത്ര മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുകിട കർഷകരുടെ വായ്പകൾ എഴുതിത്തള്ളണം: കെ.എം.മാണി
01:57 AM Jan 25, 2019 | Deepika.com