പോലീസ് സ്റ്റേഷനുകളിൽ കടുത്ത ക്രമക്കേട്; നിരവധി പേർക്കെതിരേ നടപടി വരും

01:46 AM Jan 24, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ഗുരുതര കൃത്യവിലോപം നടക്കുന്നതായി വിജിലൻസ് കണ്ടെത്തിയ സാഹചര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ കടുത്ത അച്ചടക്ക നടപടി വരും. ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 54 പോലീസ് സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിലും കൃത്യവിലോപം കണ്ടെത്തിയിരുന്നു. ഇവരെല്ലാം ഇന്നു രേഖാമൂലം മറുപടി നൽകണമെന്നു വിജിലൻസ് നിർദേശിച്ചു.

പരിശോധനയുടെ പൂർണ റിപ്പോർട്ട് വൈകാതെ നൽകണമെന്നു വിജിലൻസ് മേധാവി ബി.എസ്. മുഹമ്മദ് യാസിൻ ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകി. 54 എസ്എച്ച്ഒമാരിൽ 20 പേർക്കെതിരേയെങ്കിലും കടുത്ത നടപടിയുണ്ടാകുമെന്നാണു വിവരം. വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിക്കു നൽകുന്ന ശിപാർശ റിപ്പോർട്ട് ഡിജിപിക്കു കൈമാറിയ ശേഷമാവും നടപടിയുണ്ടാവുക. സാധാരണഗതിയിൽ രണ്ടാഴ്ചയോളമെടുക്കുന്ന നടപടികളാണ് അതിവേഗത്തിൽ പൂർത്തിയാക്കുന്നത്.

മണൽ, ക്വാറി മാഫിയകളുമായി പോലീസിന്‍റെ ബന്ധം കണ്ടെത്താൻ തുടങ്ങിയ മിന്നൽ പരിശോധനയിൽ കഞ്ചാവും കണക്കിൽപ്പെടാത്ത പണവും സ്വർണവുമാണു സ്റ്റേഷനുകളിൽനിന്നു പിടിച്ചെടുത്തത്.

കാസർഗോഡ് ബേക്കൽ സ്റ്റേഷനിൽനിന്നു കഞ്ചാവ് കണ്ടെത്തിയിരുന്നു. 2018ൽ ലഭിച്ച 108 പരാതികൾ രജിസ്റ്റർ ചെയ്യാതെ ഫയലിൽ കെട്ടിവച്ചിരിക്കുന്നതും കണ്ടെത്തി. സ്റ്റേഷനിൽ പിടിച്ചിട്ട 170 വാഹനങ്ങൾക്കു രേഖയില്ല. കണ്ണൂരിലെ ഒരു സ്റ്റേഷനിൽ രണ്ടു ലോറി ഗ്രാനൈറ്റും രണ്ട് ലോഡ് വെട്ടുകല്ലും പിടിച്ചിട്ടിരിക്കുന്നെങ്കിലും രേഖയില്ല. വാഹനം പിടിച്ചിട്ടതിനു രസീതില്ല. ബാലരാമപുരം സ്റ്റേഷനിൽ ഡ്രൈവർ മരിച്ചതടക്കമുള്ള എട്ടു വാഹനാപകടക്കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ ഒരു അന്വേഷണവും നടത്തിയിട്ടില്ല. ശംഖുമുഖം സ്റ്റേഷനിൽ 51 ദീർഘകാല വാറണ്ട് കൂട്ടിയിട്ടിരിക്കുന്നു. നേമം സ്റ്റേഷനിൽ അനധികൃതമായി മണ്ണു കടത്തിയ ലോറി പിടിച്ചിട്ടതും ഡ്രൈവറെ വിട്ടയച്ചതും കണ്ടെത്തി. ഒന്നിനും രേഖയില്ല.കരുനാഗപ്പള്ളി സ്റ്റേഷനിൽ 75,000 രൂപയും കോഴിക്കോട് ടൗണ്‍, ബേക്കൽ സ്റ്റേഷനുകളിൽ കണക്കിൽപ്പെടാത്ത സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്.