ഭൂമിയുടെ അവകാശം അന്യാധീനമാകാതിരിക്കാൻ ഭൂരേഖാ മിഷൻ

01:13 AM Jan 24, 2019 | Deepika.com
തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ഭൂരേഖാ മിഷൻ പ്രവർത്തിക്കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ. കേരള ഭൂരേഖ നവീകരണ മിഷൻ ഉദ്ഘാടനം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ 84 ലക്ഷം ഭൂ ഉടമകളാണുള്ളത്. കൈവശമുള്ളവർക്കു പോലും ഭൂമി തങ്ങളുടെ വകയാണെന്ന് ഉറപ്പിച്ചു പറയാനാകാത്ത അവസ്ഥ. റീസർവേ എങ്ങുമെത്താത്തതാണ് ഇതിനു കാരണം. കേരളത്തിലെ 1600ൽ 1400ഉം സോഫ്റ്റ്‌വേറിൽ ൽ പ്രവർത്തിക്കുകയാണെങ്കിലും ജനങ്ങൾക്കു പ്രയോജനം ലഭിക്കുന്നില്ലെന്നു മിഷൻ ഡോക്യുമെന്‍റ് പ്രകാശനം നിർവഹിച്ച മന്ത്രി ജി. സുധാകരൻ പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ റവന്യൂ മാനുവൽ പ്രകാശനം ചെയ്തു. നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, രജിസ്ട്രേഷൻ ഐജി കെ.എൻ. സതീഷ് എന്നിവർ പങ്കെടുത്തു. കേരള ഭൂരേഖ മിഷൻ ഡയറക്ടർ എ.ടി. ജയിംസ് സ്വാഗതവും അജിത് പാട്ടീൽ നന്ദിയും പറഞ്ഞു.