പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു കനകദുർഗ കോടതിയെ സമീപിച്ചു. ശബരിമല കയറിയ ശേഷസ്റ്റ അങ്ങാടിപ്പുറത്തെ വീട്ടിൽ തിരിച്ചെത്തിയ കനകദുർഗയും ഭർതൃമാതാവും തമ്മിലുണ്ടായ അടിപിടിയെത്തുടർന്നു പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കനകദുർഗ.
കഴിഞ്ഞ ദിവസമാണ് അവർ ആശുപത്രി വിട്ടു തിരിച്ചെത്തിയത്. കനകദുർഗയെ വീട്ടിൽ കയറ്റുന്നത് ഭർത്താവ് കൃഷ്ണനുണ്ണി എതിർത്തതോടെ, പെരിന്തൽമണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു കഴിഞ്ഞദിവസം രാത്രി പത്തരയോടെ കനകദുർഗയെ മാറ്റുകയായിരുന്നു. പെരിന്തൽമണ്ണ സിഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ കൃഷ്ണനുണ്ണിയും കനകദുർഗയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാത്തതിനെത്തുടർന്നാണ് വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു ഇവരെ മാറ്റിയത്.
ശബരിമല സന്ദർശനം: വീട്ടിൽ കയറ്റണമെന്ന് യുവതിയുടെ ഹർജി
01:06 AM Jan 23, 2019 | Deepika.com