തൊടുപുഴ: ഇന്റർവ്യൂ കഴിഞ്ഞു മടങ്ങും വഴി ജീപ്പിനു പിന്നിൽ ബൈക്കിടിച്ചു യുവാവ് മരിച്ചു. വണ്ണപ്പുറം പട്ടയക്കുടി തട്ടേക്കാട് ഇടവിളഞ്ഞിയിൽ ഷിബുവിന്റെ മകൻ ഷിൻസ്(22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോരാളിയിൽ വേലായുധന്റെ മകൻ രഞ്ജിത്തിനെ(23) പരിക്കുകളോടെ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ പടി. കോടിക്കുളം മിനിപ്പടിയിലിയായിരുന്നു അപകടം. രഞ്ജിത്തായിരുന്നു വാഹനമോടിച്ചിരുന്നത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു മുന്നിൽ ഉണ്ടായിരുന്ന ജീപ്പ് പെട്ടന്നു വലതുവശത്തേക്കു തിരിഞ്ഞതാണ് അപകടത്തിനു കാരണമായത്. പിന്നാലെ വന്ന ബൈക്ക് ജീപ്പിലും തുടർന്ന് സമീപത്തെ കയ്യാലയിലും ഇടിച്ചു. പിന്നിലിരുന്ന ഷിൻസ് തെറിച്ച് സമീപത്തെ പോസ്റ്റിലിടിച്ചു വീഴുകയായിരുന്നു.
തലയ്ക്കു സാരമായി പരുക്കേറ്റ ഷിൻസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പട്ടയക്കുടി സിഎസ്ഐ പള്ളിയിൽ. അമ്മ: സുജാത. സഹോദരി ഷെറിൻ. ഷിൻസ്.
ജീപ്പിനു പിന്നിൽ ബൈക്കിടിച്ചു യുവാവ് മരിച്ചു
12:56 AM Jan 22, 2019 | Deepika.com