പെൺകുട്ടി മാനഭംഗത്തിനിരയായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

01:01 AM Jan 21, 2019 | Deepika.com
കോട്ടയം: അയർക്കുന്നം അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പെണ്‍കുട്ടി കൊലപ്പെട്ടതു ശ്വാസം മുട്ടിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പെണ്‍കുട്ടി മാനഭംഗത്തിനിരയായതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഈസ്റ്റ് സിഐ ടി.ആർ. ജിജു പറഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു മാലം കുഴിനാകത്തരത്തിൽ അജേഷാ (40)ണ് അറസ്റ്റിലായത്.

മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടത്തിയത്. കഴുത്തിൽ ഷാളുപയോഗിച്ചും കൈകൊണ്ട് അമർത്തിയും കൊലപ്പെടുത്തിയെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിനു മുറിവുമുണ്ട്.

ശരീരം അഴുകിയതിനാൽ പോസ്റ്റ്മോർട്ടത്തിൽനിന്നു പരിക്കുകളുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. അജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.