കോട്ടയം: അയർക്കുന്നം അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ യുവാവ് അറസ്റ്റിൽ. അരീപ്പറന്പ് സ്വദേശിനിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മാലം കുഴിനാകത്തരത്തിൽ അജേഷാ (40)ണ് അറസ്റ്റിലായത്. അരീപ്പറന്പിൽ ടിപ്പർ ഡ്രൈവറായി അജേഷ് ജോലി ചെയ്യുന്ന ഹോളോ ബ്രിക്സ് ഫാക്ടറിക്കു പിന്നിലെ വാഴത്തോപ്പിൽ കുഴിച്ചിട്ട നിലയിലാണ് ഇന്നലെ ഉച്ചയ്ക്കു മൃതദേഹം കണ്ടെത്തിയത്.
പോലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന ു കാണിച്ച് വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാർ അയർക്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു പെണ്‍കുട്ടി അവസാനമായി ഫോണ്‍ ചെയ്തയാളെന്ന നിലയിലാണ് അജേഷിനെ കസ്റ്റഡിയിലെടുത്തത്.
തുടർച്ചയായ ചോദ്യംചെയ്യലിൽ രണ്ടാം ദിവസമാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം മറവുചെയ്തെന്നുമുള്ള വിവരം ഇയാൾ വെളിപ്പെടുത്തിയത്. രണ്ടു സ്ത്രീകളെ വിവാഹം ചെയ്ത് ഉപേക്ഷിച്ച അജേഷ് രണ്ടു കുട്ടികളുടെ പിതാവാണ്. വ്യാഴാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പെൺകുട്ടിയുടെ ഫോണിലേക്കു വിളിയെത്തിയത്.
അപ്പോൾ വീട്ടിൽ പെണ്‍കുട്ടിയുടെ സഹോദരിയും ഭർത്താവും ഉണ്ടായിരുന്നു. പലതവണ ഫോൺ വന്നതായി പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു. വിളിച്ചത് അച്ഛനാണെന്നും അച്ഛൻ ഏൽപ്പിച്ച പണം അവശ്യപ്പെട്ടതനുസരിച്ചു തിരികെ നൽകാൻ പോവുകയാണെന്നും പറഞ്ഞാണ് പെണ്‍കുട്ടി വീട്ടിൽ നിന്നുമിറങ്ങിയത്.സംശയം തോന്നിയ വീട്ടുകാർ ഫോണ്‍ പരിശോധിച്ചപ്പോഴാണു വിളിച്ചത് അജേഷാണെന്നു മനസിലായത്.
ഫോണിൽ വിളിച്ചിട്ട് എടുക്കാ തിരുന്ന അജേഷ് ഇവരെ തിരിച്ചു വിളിച്ചു. പെണ്‍കുട്ടി തന്റെ അടുക്കൽ ഇല്ലെന്നു പറഞ്ഞ് കയർത്തു സംസാരിച്ചു. തുടർന്നാ ണു വീട്ടുകാർ പരാതി നൽകി യത്.
പെൺകുട്ടിയെ അനുനയിപ്പിച്ചു ടിപ്പറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പെണ്‍കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കന്പനിക്കു പിറകിലെ വാഴത്തോട്ടത്തിൽ മറവു ചെയ്തെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. തന്റെ ഇംഗിതത്തിനു വഴങ്ങാതെ വന്നതോടെ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണു സംശയിക്കുന്നത്.
മൊബൈൽ പ്രണയം: പതിനഞ്ചുകാരിയെ കൊന്നു കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ
12:55 AM Jan 20, 2019 | Deepika.com