ചിറ്റാരിക്കാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വൈദികൻ മരിച്ചു. എസ്വിഡി സന്ന്യാസ സഭാംഗവും ചിറ്റാരിക്കാൽ ചട്ടമലയിലെ പരേതനായ എഴുപറയിൽ ചാക്കോ-പെണ്ണമ്മ ദന്പതികളുടെ മകനുമായ ഫാ. തോമസ് ചാക്കോ (58)യാണ് ഇന്നലെ വൈകുന്നേരം ഭോപ്പാലിലെ നർമദ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു അപകടം.
ഭോപ്പാലിലെ സെമിനാരിയിൽനിന്ന് മിഷൻ കേന്ദ്രമായ പാച്ച്മാർഹിയിലേക്കുള്ള യാത്രാമധ്യേ ഷോബാപുരിൽ വച്ച് ഫാ.തോമസ് സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ ബന്ധുവായ ഫാ.ലിബിൻ തോമസിനും പരിക്കേറ്റിരുന്നു. ഇൻഡോറിലെ എസ്വിഡി സെമിനാരിയിൽ അധ്യാപകനായിരുന്നു ഫാ.തോമസ്. സംസ്കാരം 20 ന് ഇൻഡോർ എസ്വിഡി പ്രൊ വിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. സഹോദരങ്ങൾ: അപ്പച്ചൻ, ഇന്നാമ്മ, ജോസ്, ചാക്കോച്ചൻ, മേരി, കുട്ടിയമ്മ, സിസ്റ്റർ ജാനറ്റ് ഡിഎഫ്എസ്എഫ് (ഇറ്റലി), സിസ്റ്റർ ലീന ഒഎസ്എഫ് (ന്യൂഡൽഹി), സിസ്റ്റർ ജാസ്മിൻ ഒഎസ്എഫ് (ജർമനി).
മലയാളി വൈദികൻ ഭോപ്പാലിൽ കാറപകടത്തിൽ മരിച്ചു
11:44 PM Jan 17, 2019 | Deepika.com