കൊച്ചി: കൊലക്കേസ് പ്രതിയായിരുന്ന എൽടിടിഇ കബീറിനെ ജയിലിലേക്ക് കൊണ്ടുപോകുന്പോൾ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി ജീരകം അനിയെന്ന അനിൽ ദാസിന്റെ ജീവപര്യന്തം തടവു ശിക്ഷ ഒഴിവാക്കി ഹൈക്കോടതി വെറുതേ വിട്ടു.
ഇയാൾക്കെതിരായ സാക്ഷി മൊഴികൾ വിശ്വസനീയമല്ലെന്ന് വിലയിരുത്തിയാണ് വെറുതേ വിട്ടത്. 1999 ജൂലായ് 17നാണ് കബീറിനെ അട്ടക്കുളങ്ങര ജയിലിനു സമീപം വച്ച് ഒരു സംഘം ബോംബെറിഞ്ഞു കൊന്നത്.
കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ഇതു ജീവപര്യന്തമായി കുറച്ചു.
കൊലക്കേസ് പ്രതിയെ വെറുതേ വിട്ടു
02:08 AM Jan 17, 2019 | Deepika.com