കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തും കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയത് ഹൈദരാബാദിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ). ഗുരുതരതട്ടിപ്പുകേസുകള് അന്വേഷിക്കുന്നതിനായുള്ള കേന്ദ്ര ഏജന്‍സിയാണിത്. കമ്പനി അക്കൗണ്ടില്‍നിന്ന് ഉടമകളുടെയും ഡയറക്ടര്‍മാരുടെയും സ്വാകാര്യ അക്കൗണ്ടിലേക്ക് വ്യാപകമായി പണം വിനിമയം നടത്തിയതായും കണ്ടെത്തി.
164 ബാങ്ക് അക്കൗണ്ടുകളിലായി 5000 കോടിയുടെ ഇടപാടുകളാണ് നടന്നത്. കൂടുതല്‍ അന്വേഷണത്തില്‍ 8000 കോടിയുടെ തട്ടിപ്പുകള്‍ കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഹീരാ ഗ്രൂപ്പിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. 84 ലക്ഷം രൂപയുടെ ഹവാല പണം എന്‍ഫോഴ്സ്മെന്റ് ഹീരാഗ്രൂപ്പില്നിന്നു കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം നടപടി സ്വീകരിച്ചു. മുംബൈയിലും ഹൈദരാബാദിലും ഗ്രൂപ്പ്മേധാവി നൗഫീറ ഷെയ്ഖിനെ പോലീസ് പിടികൂടിയിരുന്നു. ഹൈദരാബാദിലെ കേസിൽ ജാമ്യത്തിലിറങ്ങി.
ഹൈദരാബാദ് എംപി അസാദുദ്ദീന്‍ ഒവൈസിയും കമ്പനിക്കെതിരേ പരാതി നല്‍കിയിരുന്നു. ഉറുദു പത്രത്തില്‍ പരസ്യം നല്കി നിക്ഷേപകരെ കബളിപ്പിച്ചെന്നായിരുന്നു ഹൈദരാബാദ് സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതി.
ഹീരാ തട്ടിപ്പ് കണ്ടെത്തിയത് ഹൈദരാബാദ് ഏജൻസി
01:44 AM Jan 17, 2019 | Deepika.com