നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തിലെ വേസ്റ്റ് ബക്കറ്റിൽ 1.91 കോടി രൂപയുടെ സ്വർണം കണ്ടെത്തി. ഷാർജയിൽ നിന്നാണ് വിമാനം എത്തിയത്. രാജ്യാന്തര വിമാനങ്ങളിൽ യാത്രക്കാർ ഇറങ്ങിയ ശേഷം കസ്റ്റംസ് വിഭാഗം പരിശോധന നടത്താറുണ്ട്. ഇത്തരത്തിൽ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ വിമാനത്തിൽ രണ്ടു പായ്ക്കറ്റുകളിലായി എട്ടുകിലോഗ്രാം സ്വർണ മിശ്രിതം കണ്ടെത്തുകയായിരുന്നു. ഇതിൽ നിന്നാണ് 1.91 കോടി രൂപ വില വരുന്ന 5.7 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തത്.
നടുവേദനയുള്ള രോഗികൾ ധരിക്കുന്ന ബെൽറ്റിലാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചു കൊണ്ടുവന്നത്. ഇത് വിമാനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. വിമാനത്തിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ സ്വര്‍ണ മിശ്രിതവും പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നു സംശയിക്കുന്നുണ്ട്. ഇങ്ങനെ കടത്താന്‍ ശ്രമിച്ച നാലു കിലോഗ്രാം സ്വര്‍ണം മുന്‍പ് വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.
വിമാനത്തിലെ വേസ്റ്റ് ബക്കറ്റിൽ 1.91 കോടിയുടെ സ്വർണം
12:29 AM Jan 16, 2019 | Deepika.com