കൊച്ചി: പ്രണയാഭ്യർഥന നിരസരിച്ച കോളജ് വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉദയംപേരൂർ കുടകുത്തുംപറന്പിൽ അമലി (26) നെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2017 ഫെബ്രുവരി ഏഴിന് വൈകുന്നേരം നാലിനാണ് പെണ്കുട്ടി ആക്രമിക്കപ്പെട്ടത്. 21 സാക്ഷികളെ വിസ്തരിച്ച കോടതി 27 രേഖകളും പരിശോധിച്ചു. തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി.എസ്. ഷിജുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
വിദ്യാർഥിനിയെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് അഞ്ചു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
01:00 AM Jan 15, 2019 | Deepika.com