സൈബർ തട്ടിപ്പ്: സംഘത്തലവനായ കാമറൂൺ സ്വദേശി അറസ്റ്റിൽ

01:20 AM Jan 14, 2019 | Deepika.com
മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ചു വിവിധ രീതിയിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകൾ നടത്തിവരുകയായിരുന്ന കാമറൂണ്‍ സ്വദേശിയായ സംഘത്തലവൻ പിടിയിൽ. മൈക്കിൾ ബൂൻവി ബോൻവ (29)യെയാണ് മഞ്ചേരി പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ആറു മാസത്തിനിടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി.

പ്രതിയുടെ താമസസ്ഥലം മനസിലാക്കി തന്ത്രപരമായി നടത്തിയ അന്വേഷണത്തിലൂടെ പുലർച്ചെയാണ് പ്രതിയെ കണ്ടെത്താൻ പോലീസിനു സാധിച്ചത്. ഇതേ കേസിലെ കാമറൂണ്‍ സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇടയ്ക്കിടെ വാസസ്ഥലം മാറ്റുന്ന മൈക്കിൾ ബൂൻവി ബോൻവയെ കണ്ടെത്താൻ വളരെ പ്രയാസമായിരുന്നു. മെഡിക്കൽ വീസയിലാണ് ഇയാൾ ഇന്ത്യയിൽ എത്തിയത്. എന്നാൽ ബന്ധപ്പെട്ട ഫോറിനേഴ്സ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുകയോ വീസ പുതുക്കുകയോ ചെയ്യാതെ ഇയാൾ അനധികൃതമായി രാജ്യത്തു തങ്ങുകയായിരുന്നു. മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്‍റെ പേരും രസീതുകളും വെബ്സൈറ്റും മറ്റും ഉപയോഗിച്ചു വിവിധ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ഇതരസംസ്ഥാനക്കാരനായ ഒരാളുടെ പരാതിയിൽ നടത്തിയ കേസന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പിടിയിലായവരിൽനിന്നു തട്ടിപ്പിനുപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, റൂട്ടറുകൾ, ലാപ്ടോപ്പുകൾ തുടങ്ങി നിരവധി സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരും വിദേശികളും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച സൂചന.

മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സിഐ എൻ.ബി. ഷൈജു, എസ്ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുള്ള ബാബു, സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ടി.പി. മധുസൂദനൻ, ഹരിലാൽ, ലിജിൻ, ഷഹബിൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.