തിരുവനന്തപുരം: കാറ്റാടി യന്ത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശത്തിന് സർക്കാർ അനുവാദം ഉണ്ടെന്നു മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി തട്ടിപ്പ് നടത്തിയ കേസിന്റെ വിധി 19ന് പറയും.
ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുൻ മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ കത്ത് കാണിച്ച് സോളാർ ഉപകരണങ്ങളുടെ വിതരണക്കാരനായ മണക്കാട് സ്വദേശി റാസിക്ക് അലിയുടെ പക്കൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പോലീസ് കേസ്. 2012 ലാണ് കേസിനാസ്പദമായ സംഭവം.
ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള വ്യാജ കത്ത്: വിധി 19ന്
01:53 AM Jan 12, 2019 | Deepika.com