പൊതുമേഖലയെ തകർക്കാൻ അനുവദിക്കില്ല: മന്ത്രി മേഴ്സിക്കുട്ടിയമ്മ

01:32 AM Jan 12, 2019 | Deepika.com
കൊച്ചി: ആലപ്പാട്ടെ കരിമണൽ ഖനനത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തീരം സംരക്ഷിച്ചുകൊണ്ടു ഖനനം എന്നതാണു സർക്കാർ നയം. സ്വകാര്യ വ്യക്തികൾക്കു ഖനനത്തിന് അനുമതി നൽകില്ല.

പൊതുമേഖലയ്ക്കെതിരായ നീക്കം സർക്കാർ അനുവദിക്കില്ല. മുന്പ് തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളികളെ മുന്നിൽനിർത്തി ഖനന വിരുദ്ധസമരം നടത്തിയത് സ്വകാര്യ കന്പനിയായിരുന്നുവെന്നു വ്യക്തമായിരുന്നുവെന്നും അവർ കൊച്ചിയിൽ പറഞ്ഞു.