ഹൗസ്ഫെഡ് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ജയം

12:32 AM Jan 09, 2019 | Deepika.com
കൊച്ചി: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷനിലേക്കു (ഹൗസ്ഫെഡ്) നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ജയം. സംസ്ഥാന പ്രസിഡന്‍റായി അഡ്വ. എം. ഇബ്രാഹിംകുട്ടിയെയും (കൊല്ലം) വൈസ് പ്രസിഡന്‍റായി ജോർജ് മാമ്മൻ കൊണ്ടൂരിനെയും (പത്തനംതിട്ട) വീണ്ടും തെരഞ്ഞെടുത്തു.

എസ്. ജയപ്രകാശ് (കോട്ടയം), ബാബു കുര്യാക്കോസ് (ഇടുക്കി), ഇക്ബാൽ വലിയവീട്ടിൽ(എറണാകുളം), എ.എം. ഷാജഹാൻ (തൃശൂർ), കെ.എസ്. മുഹമ്മദ് ഇക്ബാൽ (പാലക്കാട്), വി.എ. കരീം(മലപ്പുറം), കെ.സി. അബു(കോഴിക്കോട്), എം.ജെ. ചാക്കോ (കണ്ണൂർ), എം.എം. ഷംസുദ്ദിൻ പുറക്കാട് (ആലപ്പുഴ), കെ.വി. സുധാകരൻ (കാസർഗോഡ്), ജനാർദനൻനായർ (തിരുവനന്തപുരം), ലിസി യാക്കോബ്, എസ്.കെ. സാവിത്രി, കെ. സുശീല (വനിതാ പ്രതിനിധികൾ), സി. ശശിധരൻ (സംവരണ വിഭാഗം) എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.

സംസ്ഥാന വ്യാപകമായി 206 പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളായിരുന്നു വോട്ടർമാർ. 192 പേർ പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞടുപ്പിൽ 24 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു കോൺഗ്രസ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടത്. 17 ഓളം പ്രാഥമികസംഘങ്ങൾ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതിനാൽ കോൺഗ്രസ്-സിപിഎം പാനലുകൾ തമ്മിൽ വാശിയേറിയ മത്സരമാണു നടന്നത്.