മകരവിളക്കിനുശേഷം കൂടുതൽ യുവതികളെ ശബരിമലയിൽ എത്തിക്കുമെന്ന് ഗീതാനന്ദൻ

12:48 AM Jan 05, 2019 | Deepika.com
കോട്ടയം: മകരവിളക്കു സീസണുശേഷം കൂടുതൽ യുവതികളെ ശബരിമലയിൽ എത്തിക്കുമെന്നു ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി കണ്‍വീനർ എം. ഗീതാനന്ദൻ. മകരവിളക്ക് സീസണിൽ കൂടുതൽ യുവതികളെ എത്തിക്കുകയെന്ന മുൻതീരുമാനം കനക ദുർഗയുടെയും ബിന്ദുവിന്‍റെയും വരവോടെ തത്കാലത്തേക്കു മാറ്റുകയായിരുന്നു.

യുവതീപ്രവേശനത്തെത്തുടർന്നു ശബരിമലയിൽ അയിത്താചരണം നടത്തിയ തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണം. തന്ത്രി നിയമവാഴ്ചയെ അംഗീകരിക്കുന്നതിനു പകരം സാമുദായിക സംഘർഷങ്ങൾക്കു കാരണക്കാരനായിരിക്കുകയാണ്. മതവർഗീയ തീവ്രവാദികളും എൻഎസ്എസ് ഉൾപ്പെടെയുള്ള സാമുദായികശക്തികളും തന്ത്രിയുടെ ബ്രാഹ്മണ്യ പദവിയാണ് ഉയർത്തിപ്പിടിക്കുന്നത്. യുവതികൾ ശബരിമലയിൽ പ്രവേശിച്ചു തുടങ്ങിയെന്നതിനാൽ സുപ്രീംകോടതി വിധി മാനിച്ചു തന്ത്രിസമുച്ചയവുമായി തന്ത്രികൾ സ്വയം ഇറങ്ങിപ്പോകണം.

ബ്രാഹ്മണ്യവിരുദ്ധ-ജാതിവിരുദ്ധ നവോത്ഥാന സമരത്തിന്‍റെ ഭാഗമായി 14നു കോട്ടയത്തു സമിതിയുടെ സംസ്ഥാനതല കണ്‍വൻഷൻ സംഘടിപ്പിക്കും. ദേശീയതലത്തിലുള്ള സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ തന്ത്രിസമുച്ചയം പ്രതീകാത്മകമായി കത്തിക്കുമെന്നും ഗീതാനന്ദൻ പറഞ്ഞു.