കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴിയുള്ള വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ ഒന്നരക്കോടി രൂപ ചെലവിട്ട് പോലീസ് നിരീക്ഷണം ശക്തമാക്കുന്നു. കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചാണ് നവമാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
കൊച്ചിയില്‍ ആരംഭിക്കാന്‍ പോവുന്ന സൈബര്‍ ഡോമിൽ "ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് നിരീക്ഷണ സംവിധാനം’വഴിയും കോഴിക്കോട് സിറ്റിയില്‍ ആരംഭിക്കുന്ന സൈബര്‍ ഡോമിൽ ‘സോഷ്യല്‍ മീഡിയ ലാബ് ആൻഡ് ഇന്റര്‍നെറ്റ് മോണിറ്ററിംഗ് ഹാര്ഡ്വേര്’വഴിയുമാണ് നിരീക്ഷണം ശക്തമാക്കുന്നത്. സൈബ ർ സംവിധാനത്തിനായി ആഭ്യന്തരവകുപ്പ് 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 2018-19 സംസ്ഥാന വികസനപദ്ധതിയിൽ ഉൾപ്പെടുത്തി മോണിറ്ററിംഗ് ഹാർഡ്വേര് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട് 60 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 44 കേസുകൾ സാമൂഹ്യമാധ്യമംവഴിയുള്ളതാണ്.
വിദ്വേഷ പ്രചാരണം: കർശന നടപടിക്ക് സൈബർ പോലീസ്
01:22 AM Dec 19, 2018 | Deepika.com