മാങ്കുളം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസിയായ വനംവകുപ്പ് വാച്ചർ മരിച്ചു. മാങ്കുളം അൻപതാംമൈൽ സിങ്കുകുടി ആദിവാസി കോളനിയിലെ തങ്കസ്വാമി പെരുമാൾ(67) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. കൃഷിയിടത്തിനു സമീപം കാട്ടുപോത്തിറങ്ങിയതറിഞ്ഞ് അന്വേഷിക്കാനെത്തിയതായിരുന്നു തങ്കസ്വാമി.
പുഴവക്കത്ത് നിന്നിരുന്ന കാട്ടുപോട്ട് പാഞ്ഞെത്തി തങ്കസ്വാമിയെ കുത്തിയെറിയുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരുംചേർന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടക്കും. ഭാര്യ: സുബ്ബലഷ്മി. മക്കൾ: ദ്വരൈരാജ്, ബാൽരാജ്, പ്രകാശൻ. മക്കൾ: ദ്വരരാജ്, പ്രകാശ്, പാൽരാജ്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചു
01:40 AM Dec 16, 2018 | Deepika.com