തലശേരി: ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള നിബന്ധനകളിൽ ജാമ്യം അനുവദിച്ചത്.
ശബരിമലയിലെ അക്രമസംഭവങ്ങളിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസിലെ മുഖ്യപ്രതിയായ വൽസൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന് ചോറൂണിനെത്തിയ മൃദുല്‍ കുമാറിനെയും വല്യമ്മയെയും നവംബര്‍ അഞ്ചിന് തടഞ്ഞുവച്ച് ആക്രമിച്ച സംഭവത്തില്‍ വൽസനെതിരേ സന്നിധാനം പോലീസാണ് കേസെടുത്തത്.
വൽസനും ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരേ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയിരുന്നത്. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സുരേന്ദ്രന് കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
വൽസൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം
01:39 AM Dec 16, 2018 | Deepika.com