വേണുഗോപാലൻ നായരുടെ മൊഴിപ്പകർപ്പ് പുറത്ത്

01:57 AM Dec 15, 2018 | Deepika.com
തിരുവനന്തപുരം: ബിജെപി സമരപ്പന്തലിനു മുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മൊഴിപ്പകർപ്പ് പുറത്ത്. ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു നൽകിയ മൊഴിയുടെ പകർപ്പാണ് പുറത്തായത്. സമൂഹത്തോടു തനിക്കു വെറുപ്പാണെന്നും ജനങ്ങൾ ചെയ്തു കൂട്ടുന്നതു കാരണമാണ് താൻ സ്വയം പെട്രോൾ ഒഴിച്ചു കത്തിച്ചതെന്നും വേണുഗോപാലൻ നായരുടെ മൊഴിയിൽ പറയുന്നു.

ഇന്നലെ പുറത്തു വന്ന മൊഴിപ്പകർപ്പിൽ തന്നെ ശല്യപ്പെടുത്തരുതെന്നും തനിക്കിനി ഒന്നും പറയാനില്ലെന്നും പറയുന്നുണ്ട്. എന്നാൽ ബിജെപി സമരമോ ശബരിമല വിഷയമോ മൊഴിയിൽ പരാമർശിച്ചിട്ടില്ല. ബിജെപിയുടെ അവകാശവാദങ്ങളെ പൂർണമായും തള്ളിക്കളയുന്നതാണ് വേണുഗോപാലൻ നായരുടെ മരണമൊഴി.