തിരുവനന്തപുരം:കാറ്റാടി യന്ത്രങ്ങളുടെ കേരളത്തിലെ വിതരണ അവകാശത്തിനു സർക്കാർ അനുവാദം ഉണ്ടെന്ന മുഖ്യമന്ത്രിയുടെ വ്യാജ കത്തുകാട്ടി തട്ടിപ്പ് നടത്തിയ കേസിന്റെ വിധി 20ന്. ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയാണു കേസ് പരിഗണിക്കുന്നത്.2012ലാണ് കേസിനാസ്പദമായ സംഭവം. ക്രൈംബ്രാഞ്ചാണു കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചത്.
സോളാർ ഉപകരങ്ങളുടെ വിതരണക്കാരനായ മണക്കാട് സ്വദേശി റാസിഖ് അലിയുടെ പക്കൽനിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജ കത്തു കാണിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണു പോലീസ് കേസ്.
ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത്: വിധി 20ന്
01:36 AM Dec 14, 2018 | Deepika.com