തിരുവനന്തപുരം: സർഫാസി ആക്ട് പ്രകാരമുള്ള ജപ്തി നടപടി സംബന്ധിച്ച അവസ്ഥാവിശേഷം പഠിക്കാൻ നിയമസഭാ സമിതി രൂപീകരിച്ചതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 2002ലെ കേന്ദ്ര നിയമമായ സർഫാസി ആക്ട് പ്രകാരമുള്ള ജപ്തി നടപടി സംസ്ഥാനത്തെ പതിനായിരക്കണക്കിന് ആളുകൾ നേരിട്ടുകൊണ്ടിരിക്കയാണ്.
അഞ്ചു സെന്റിൽ കവിയാതെയുള്ള ഭൂമിയും വീടും സെക്യൂരിറ്റി ആയി നല്കുന്പോൾ സർഫാസി ആക്ടിലെ വ്യവസ്ഥകൾക്ക് ഇളവ് നല്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിനു നല്കിയിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടി ഒന്നുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്. ശർമ ചെയർമാനായുള്ള നിയമസഭാ സമിതി രൂപീകരിച്ചു നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇ.എസ്. ബിജിമോൾ, ജയിംസ് മാത്യു, മോൻസ് ജോസഫ്, എ.പ്രദീപ്കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, വി.ഡി. സതീശൻ, കെ.സുരേഷ്കുറുപ്പ്, എം.ഉമ്മർ, എൻ.വിജയൻപിള്ള എന്നിവരാണ് ഇതിൽ അംഗങ്ങളെന്നും സ്പീക്കർ അറിയിച്ചു.
സർഫാസി ജപ്തി: നിയമസഭാ സമിതിയെ നിയോഗിച്ചു
01:24 AM Dec 14, 2018 | Deepika.com