എതിർപ്പ്: ഐഎഎസുകാരുടെ മാറ്റം നടപ്പായില്ല

02:44 AM Dec 13, 2018 | Deepika.com
തിരുവനന്തപുരം: കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ അഞ്ച് ഐഎഎസുകാരെ മാറ്റി നിയമിക്കാൻ തീരുമാനിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയില്ല. ഐഎഎസുകാരുടെ എതിർപ്പിനെത്തുടർന്നാണു ഉത്തരവ് ഇറങ്ങാതിരുന്നത്. ഇന്നു ചേരുന്ന മന്ത്രിസഭയിൽ, ഡെപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയ ചിലരെകൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച പട്ടിക പുറത്തിറക്കുമെന്നാണു സൂചന.

മാത്യു ടി. തോമസ് മന്ത്രിയായിരിക്കെ ജലവിഭവ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാൾ ഉൾപ്പെടെയുള്ളവരെയാണു കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ യോഗത്തിൽ മാറ്റാൻ തീരുമാനിച്ചത്. മന്ത്രി മാറിയതിനനുസരിച്ചു സെക്രട്ടറിയെ മാറ്റിയ തീരുമാനത്തിൽ ചില ഐഎഎസ് ഉദ്യോഗസ്ഥർ എതിർപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്.

ടിങ്കു ബിസ്വാളിനു പകരം ആസൂത്രണ-സാന്പത്തികകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാനായിരുന്നു തീരുമാനം.